കെജിഎഫ് സിനിമയില്‍ കാണിക്കുന്നതു പോലെ മറ്റൊരു ലോകമാണ് പൂക്കോട് ക്യാംപസ്. ഇതു വെറുതെ പറയുന്നതല്ല. ഇവിടെ എന്തു നടക്കണമെന്നത് ഒരുകൂട്ടം വിദ്യാര്‍ഥികളാണു തീരുമാനിക്കുന്നത്. അധ്യാപകരും അധികൃതരും നിസ്സഹായര്‍. ഭൂരിപക്ഷം പേര്‍ക്കും പാര്‍ട്ടിയോടുള്ള വിധേയത്വം കുട്ടികളോടുള്ള നിലപാടിലും പ്രതിഫലിക്കും. മറ്റുള്ളവര്‍ക്കു ഭയമോ കരിയറില്‍ ഉയര്‍ച്ചയുണ്ടാകില്ലെന്ന ആശങ്കയോ ആണ്. അതിനാൽ ഒരു കൂട്ടം വിദ്യാർഥികളുടെ തേർവാഴ്ചയാണ് ഈ ക്യാംപസ്. വാസ്തവത്തിൽ സിദ്ധാര്‍ഥന് ക്രൂരപീഡനമേല്‍ക്കുന്ന ദിവസം ക്യാംപസില്‍ സ്ഥാനക്കയറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചയായിരുന്നു ചില അധ്യാപകര്‍ക്കിടയില്‍. സ്ഥാനക്കയറ്റം തീരുമാനിക്കുന്ന ദിവസങ്ങളില്‍ വിമതസ്വരം ഉയര്‍ത്തുന്നതു കരിയറിനെ ബാധിക്കുമെന്നതിനാല്‍ ചിലതെല്ലാം അവര്‍ കണ്ടില്ലെന്നു നടിച്ചുകാണണം- പേരു വെളിപ്പെടുത്തരുതെന്ന മുഖവുരയോടെ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ഒരു അധ്യാപകന്‍ പറഞ്ഞു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com