രണ്ടുപേർ ചേർന്ന് കളവിനിറങ്ങുന്നു, പിടിക്കപ്പെടുന്നു... തുടർന്ന് ചുരുളഴിയുന്നത് നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകത്തിന്റെ കഥ. മോഷണക്കേസിൽ പിടിയിലായ 2 പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് നിഗൂഢമായ ഇരട്ടക്കൊലപാതകങ്ങളുടെ വിവരം പുറംലോകം അറിയുന്നത്. മാർച്ച് 2ന് പുലർച്ചെ കട്ടപ്പന ഓക്സീലിയം സ്കൂൾ ജംക്‌ഷനു സമീപത്തെ വർക്‌ഷോപ്പിൽ നിന്ന് ഇരുമ്പ് – ഉരുക്ക് സാധനങ്ങൾ കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെയാണ് കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു വിജയൻ(27), സഹായി പുത്തൻപുരയ്ക്കൽ നിതീഷ് (രാജേഷ്-31) എന്നിവർ പൊലീസിന്റെ പിടിയിലാകുന്നത്. ഇവർ മോഷണം നടത്താൻ എത്തിയ സമയത്ത് അവിടെ യാദൃച്ഛികമായി എത്തിയ സ്ഥാപന ഉടമ വേലായുധന്റെ മകൻ പ്രവീണും സുഹൃത്ത് തോംസണും ഇവരെ കാണാൻ ഇടയായതോടെയാണ് നാടിനെ ‍ഞെട്ടിച്ച സംഭവങ്ങളുടെ തുടക്കം. വർക്‌ഷോപ്പിലെ ഇരുമ്പ് സാധനങ്ങൾ മോഷ്ടിച്ചു കടത്താൻ ശ്രമിച്ച പ്രതികളെ പ്രവീണും തോംസണും ചേർന്നു തടഞ്ഞു. എന്നാൽ, പ്രതികൾ ഇവരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതോടെ അടിപിടിയുണ്ടായി.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com