"The only compromise made in the [Electoral bond] scheme was that companies/their sponsors would not be required to disclose which party they had made contributions to. This would, he [Arun Jaitley] argued, build confidence in companies as no one would know whom they had given donations to." 2017ൽ ധനമന്ത്രി അരുൺ ജെയ്റ്റ്‍ലിയുടെ കേന്ദ്ര ബജറ്റിലാണ് 'ഇലക്ടറൽ ബോണ്ട്' എന്ന പദ്ധതിയുടെ ജനനം. പ്രതീക്ഷിച്ചതുപോലെ തന്നെ പ്രഖ്യാപനം വൻവിവാദമായി. കൃത്യം 5 മാസം കഴിഞ്ഞ് നടന്ന ഒരു യോഗത്തിൽ പദ്ധതിയെ ന്യായീകരിച്ചുള്ള ജെയ്റ്റിലിയുടെ വാചകങ്ങളാണ് മുകളിൽ. അന്നത്തെ ധനസെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗിന്റെ 'We Also Make Policy' എന്ന പുസ്തകത്തിലെ 'Untrustworthy Electoral Bonds' എന്ന അധ്യായത്തിലാണിത് പരാമർശിക്കുന്നത്. തങ്ങൾ പണം കൊടുത്തത് ഏത് പാർട്ടിക്കാണെന്ന കാര്യം ആരും അറിയില്ലെന്നത്, കമ്പനികൾക്ക് സ്കീമിനോടുള്ള വിശ്വാസം വർധിപ്പിക്കുമെന്നായിരുന്നു ജെയ്റ്റ്‍ലിയുടെ ആത്മവിശ്വാസം. നിലവിലുണ്ടായിരുന്ന സംഭാവനാ മാർഗങ്ങളേക്കാൾ ഭേദമാണെങ്കിലും, ഇതാണ് ഏറ്റവും മികച്ച മാർഗമെന്ന് ജെയ്‍റ്റ്ലിയും കരുതിയിരുന്നില്ലെന്ന് സുഭാഷ് ഗാർഗ് പുസ്തകത്തിൽ പറയുന്നു. സംഭാവനകളുടെ വിവരങ്ങൾ സ്വകാര്യമായിരിക്കുമെന്ന വിശ്വാസത്തിൽ കെട്ടിപ്പടുത്ത ഇലക്ടറൽ ബോണ്ട് സ്കീമിനെ വിശ്വസിച്ചാണ് കോർപറേറ്റുകളും വ്യക്തികളും 2018 മുതൽ ഇലക്ടറൽ ബോണ്ടുകളിലേക്ക് കോടികൾ ഒഴുക്കിയത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com