സുനിതയ്ക്കു പിന്നിലെ ചിത്രങ്ങളിൽ നിർണായക സൂചന; കേജ്രിവാളിന് വീട്ടുതടങ്കൽ? ‘239എബി’ ആയുധമാക്കുമോ ബിജെപി?
Mail This Article
അഴിമതിക്കെതിരെ രംഗത്തുവന്ന ആം ആദ്മി പാർട്ടിയുടെ (എഎപി) വളർച്ച അതിവേഗത്തിലായിരുന്നു. 2013 ഡിസംബറിൽ ആദ്യമായി അധികാരത്തിലെത്തിയ എഎപി 10 വർഷത്തിനുള്ളിലാണ് ദേശീയപാർട്ടി പദവി നേടിയെടുത്തത്. ഇന്നു ഡൽഹിയിലും പഞ്ചാബിലും ഭരണത്തിൽ. ഗോവ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ശക്തമായ സാന്നിധ്യം. പക്ഷേ, അതികഠിനമായ ഒരു പ്രതിസന്ധിക്കു മുന്നിൽ പകച്ചു നിൽക്കുകയാണ് പാർട്ടി ഇന്ന്. നേതൃനിരയിലെ പ്രധാനപ്പെട്ട 3 പേരാണ് ജയിലിൽ. ജനങ്ങൾക്കിടയിൽ ആവേശം ജനിപ്പിക്കാൻതക്ക കരുത്തുറ്റ നേതാവ് ഇപ്പോൾ പാർട്ടിയിലില്ല. മദ്യനയക്കേസിൽ അകപ്പെട്ട മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ കസ്റ്റഡി ഏപ്രിൽ ഒന്നു വരെ നീട്ടിയിരിക്കുകയാണ് കോടതി. നിലവിൽ ജയിലിൽനിന്നാണ് അദ്ദേഹത്തിന്റെ ‘ഭരണം’. എന്നാൽ അതു സമ്മതിക്കില്ലെന്നും ഡല്‍ഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമെന്നുമുള്ള സൂചന നല്‍കിക്കഴിഞ്ഞു ലഫ്. ഗവർണർ വിനയ് കുമാർ സക്സേന. മുഖ്യമന്ത്രി സ്ഥാനവും കേജ്രിവാളിന്റെ ആവേശപ്രസംഗങ്ങളുമില്ലാതെ ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് എഎപി എങ്ങനെ മുന്നോട്ടു പോകും? ഈ പ്രതിസന്ധിയെ മറികടക്കാൻ പാർട്ടിക്കു സാധിക്കുമോ?