രാജ്യസഭാ സീറ്റിലേക്കു മത്സരം വരുമ്പോൾ എക്കാലവും പൊട്ടിത്തെറി യുഡിഎഫിലാണെങ്കിൽ ഇത്തവണ അങ്ങനെയൊരു സാഹചര്യം നേരിടുന്നത് എൽഡിഎഫാണ്. മുന്നണിയി‍ൽ രണ്ടാമനാര് എന്ന കാര്യത്തിൽ പരസ്പരം മത്സരിക്കുന്ന സിപിഐയുടെയും കേരളാ കോൺഗ്രസിന്റെയും സീറ്റുകളാണൊഴിയുന്നത്. അതും രണ്ടു പാർട്ടികളുടെയും കേരള അധ്യക്ഷരുടേത്. സീറ്റിൽ അവകാശവാദമുന്നയിക്കുമെന്നു രണ്ടു പാർട്ടികളും പരസ്യമായിത്തന്നെ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനി തലവേദന മുന്നണിയെ നയിക്കുന്ന സിപിഎമ്മിനാണ്. ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുഡിഎഫ് വിട്ട ചരിത്രമുള്ള കേരളാ കോൺഗ്രസിനെ(എം) കൈകാര്യം ചെയ്യുകയെന്നതാകും വലിയ വെല്ലുവിളി.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com