നമ്മളെ നയിക്കുന്നവർക്ക് എന്തു വിദ്യാഭ്യാസ യോഗ്യത വേണം? പൊലീസ് കോൺസ്റ്റബിളായി വർഷങ്ങളോളം ജോലി ചെയ്തു രാഷ്ട്രീയത്തിലിറങ്ങി മന്ത്രിപദത്തിൽ എത്തിയവർ മുതൽ എൻജിനീയറിങ് ഡ്രോപൗട്ട്സ് വരെ മൂന്നാം മോദി മന്ത്രിസഭയിൽ അംഗങ്ങളാണ്. രണ്ട് മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥരും ഐഎഎസുകാരുമെല്ലാം പുതിയ ‘ടീം മോദിക്ക്’ അഴകാകുന്നു. സ്വർണമെഡലോടെ ബിരുദാനന്തര ബിരുദം നേടി രാഷ്ട്രീയവഴി തിരഞ്ഞെടുത്തവരും പിഎച്ച്ഡിക്കാരും സ്കൂൾ, കോളജ് അധ്യാപകരുമെല്ലാം പട്ടികയിലുണ്ട്. ടൂൾ ഡിസൈനിലെ ഡിപ്ലോമയാണ് കാബിനറ്റ് മന്ത്രിമാരിൽ ഒരാളുടെ യോഗ്യത. പൊതുവേ മന്ത്രിമാരുടെ വിദ്യാഭ്യാസ നിലവാരം മികച്ചതെന്നു വ്യക്തം. ബിരുദക്കാരും നിയമബിരുദധാരികളുമാണ് കൂടുതൽ. എംപിയായി വർഷങ്ങൾക്കു ശേഷം 2018ൽ 12–ാം ക്ലാസ് യോഗ്യത വനിതയും കൂട്ടത്തിലുണ്ട്. സത്യവാങ്മൂലം പ്രകാരം ഗുജറാത്ത് സർവകലാശാലയിൽ നിന്ന് എംഎ പൊളിറ്റിക്കൽ സയൻസും ഡൽഹി സർവകലാശാലയിൽ നിന്ന് ബിഎയുമാണ് ടീമിനെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗ്യത.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com