40 ഏക്കറിലെ കൃഷി: മഞ്ചേരി വെള്ളരി കരിഞ്ചാപ്പാടി വെള്ളരിയായി; 120 ടൺ ‘കണിക്കയറ്റുമതി’; അതും നേരിട്ട്!
Mail This Article
×
മലയാളിയുടെ ഐശ്വര്യ വിഷുക്കണിക്കായി മലപ്പുറം മക്കരപ്പറമ്പ് കരിഞ്ചാപ്പാടി പാടശേഖരത്തിൽ നിന്ന് ഇത്തവണ വിദേശത്തേക്കും ഇതര സംസ്ഥാനങ്ങളിലേക്കുമടക്കം പോയത് 120 ടൺ കണിവെള്ളരി. പച്ചക്കറിയൊക്കെ പുറത്തു നിന്നല്ലേ കേരളത്തിലേക്ക് വരുന്നതെന്ന് ചോദിക്കുന്നവർക്കു മുന്നിലാണ് ഈ തനിനാടൻ വെള്ളരി വിപ്ലവം. സ്വർണത്തിളക്കവും മുഴുപ്പുമുള്ള കരിഞ്ചാപ്പാടി വെള്ളരിക്ക് മറുനാടൻ മലയാളികൾക്കിടയിൽ പ്രിയമേറെയാണ്. കോഴിക്കോട് ഭാഗത്ത് ഉരുണ്ട സ്വർണവെള്ളരിയ്ക്കാണ് പ്രിയമെന്നതൊഴിച്ചാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും കരിഞ്ചാപ്പാടി വെള്ളരിക്ക് ആവശ്യക്കാരേറെയുണ്ട്. മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പ്, കുറുവ പഞ്ചായത്തുകളിലായി 2 കിലോമീറ്ററോളം ഭാഗത്ത് പരന്നു കിടക്കുന്ന കരിഞ്ചാപ്പാടി പാടശേഖരത്തിലെ 40 ഏക്കറോളം സ്ഥലത്താണ് ഇത്തവണ വെള്ളരി കൃഷി ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.