ശാന്തൻപാറ– ചിന്നക്കനാൽ– മൂന്നാർ മേഖലയിലെ പേടിസ്വപ്നമാണ് കാട്ടാനകൾ. രാത്രി കാലങ്ങളിൽ കൊല്ലം– ധനുഷ്കോടി ദേശീയ പാതയിലൂടെയും ഇടറോഡുകളിലൂടെയും പോകുന്ന വാഹനങ്ങൾക്കു നേരെ ഏതു നിമിഷവും അവ പാഞ്ഞടുത്തേക്കാം, ഭക്ഷണ സാധനങ്ങൾക്കായുള്ള തിരച്ചിലിനിടെ ഏതുവീടു തകർത്തേക്കാം. രാത്രിയായാൽ ആനഭീതിയിലാണ് ഈ മേഖല. ‘വിവാദപുരുഷൻ’ അരിക്കൊമ്പനാണ് കൂട്ടത്തിൽ ഏറ്റവും അക്രമകാരി. ഇതുവരെ 7 പേരുടെ ജീവനെടുത്തു. 6 പേരുടെ ജീവനെടുത്ത ചക്കക്കൊമ്പനു ചക്കകളിലാണു നോട്ടം. വീടുകൾ തകർക്കാറില്ല. കൃഷിസ്ഥലത്ത് അതിക്രമിച്ചു കയറി വിളകൾ ഭക്ഷിച്ചശേഷം കടന്നുകളയുന്ന മുറിവാലൻ കൊമ്പൻ ആളത്ര അപകടകാരിയല്ല. കാടുകളിലൂടെയും റോഡുകളിലൂടെയും മദിച്ചു നടക്കുകയും ഭക്ഷണം തേടി ജനവാസ മേഖലയിൽ ഇറങ്ങുകയും ചെയ്ത ഈ കൊമ്പൻമാരുടെ പല ചിത്രങ്ങളും ഫ്രെയ്മിൽ പതിഞ്ഞിട്ടുണ്ട്. മലയാള മനോരമ ഫൊട്ടോഗ്രഫർ റെജു അർനോൾഡ് പകർത്തിയ ചിത്രങ്ങളിലൂടെ..
Premium
അരിക്കൊമ്പൻ മാത്രമല്ല, വേറെയും ഉണ്ട് മൂന്നാറിൽ കൊമ്പൻമാർ- ഫോട്ടോ ഫീച്ചർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.