തൊഴിലില്ലായ്മ, പെൻഷൻ പ്രായം, പിൻവാതിൽ നിയമനം, ബന്ധുനിയമനം, പ്രവർത്തകർക്കെതിരെ ഉയരുന്ന ആരോപണങ്ങൾ, സൈബർ പോരാട്ടം... ഡിവൈഎഫ്ഐയ്ക്ക് ഇടപെടാന്‍ വിഷയങ്ങളേറെയുണ്ട് ഇന്ന് കേരളത്തിൽ. പക്ഷേ ഭരണപക്ഷത്തിന്റെ ഭാഗമെന്ന നിലയിൽ സമരങ്ങൾ പോലും ഫലപ്രദമായി നടത്താൻ ഈ യുവജന സംഘടനയ്ക്കു സാധിക്കുന്നുണ്ടോ? പലയിടത്തുനിന്നും ആ ചോദ്യം ഉയരുന്നുണ്ട്. അതിനിടെ ചിന്ത ജെറോം, ആകാശ് തില്ലങ്കേരി വിവാദങ്ങളും. ഇതിനെപ്പറ്റിയെല്ലാം സംഘടനയ്ക്ക് എന്തു നിലപാടാണുള്ളത്? ഡിവൈഎഫ്ഐയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സംഘടന ഏറ്റെടുക്കേണ്ട വിഷയങ്ങളിലും നിലപാട് വ്യക്തമാക്കുകയാണ് സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. ഒരിക്കലുമൊരു ‘ഭരണവിലാസം സംഘടന’യല്ല ഡിവൈഎഫ്ഐ എന്നു പറയുന്നു സനോജ്. അതേസമയം ഇടതുസർക്കാരിനെ നിലനിർത്തേണ്ട ഉത്തരവാദിത്തം യുവാക്കൾക്കുണ്ട് താനും. എല്ലാ വിഷയത്തിലും നിലപാട് പറയണമെന്ന നിർബന്ധം പാടില്ലെന്നും സനോജിന്റെ വാക്കുകൾ. കേരളത്തിലെ യുവാക്കൾ തൊഴിലിനോടുള്ള മനോഭാവം മാറ്റണമെന്നും പിൻവാതിൽ നിയമനങ്ങൾ പാടില്ലെന്നുമെല്ലാം അദ്ദേഹം പറയുന്നു. മന്ത്രി മുഹമ്മദ് റിയാസിനു നേരെയുള്ള കോൺഗ്രസ് ആക്രമണത്തിന്റെ ലക്ഷ്യം മറ്റൊന്നാണെന്നും സനോജിന്റെ വാക്കുകൾ. സൈബർ ലോകം, മാഫിയ–ക്വട്ടേഷൻ ബന്ധം, യുവാക്കൾക്കിടയിലെ മദ്യ–ലഹരി ഉപയോഗം, കണ്ണൂർ രാഷ്ട്രീയം, യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം തുടങ്ങി രാഷ്ട്രീയത്തിൽ എപ്രകാരമുള്ള ഭാഷ പ്രയോഗിക്കണമെന്നതിൽ വരെ അഭിപ്രായമുണ്ട് സനോജിന്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com