''പിണറായിയെ കണ്ടു വളർന്നവരാണ്, മക്കൾ അവിഹിതമായൊന്നും ചെയ്യില്ല; ഫാരിസിന്റെ പേരിൽ വിഎസ് തെറ്റിയിരുന്നില്ല''
Mail This Article
സിപിഎമ്മിന്റെ മാധ്യമ മുഖം ആയിരുന്ന ജോൺ ബ്രിട്ടാസ് ഇന്ന് പാർലമെന്റിലെ ഇടതുപക്ഷത്തിന്റെ മുഖങ്ങളിൽ ഒന്നാണ്. കൈരളി ടിവിയുടെ ഈ സാരഥി രാജ്യസഭയിലെ തന്റെ ചുരുങ്ങിയ കാലയളവിൽ ശ്രദ്ധ പിടിച്ചു പറ്റി. മികച്ച പാർലമെന്റംഗത്തിനുള്ള സൻസദ് രത്ന പുരസ്കാരം നേടി. ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തെക്കുറിച്ചു നടത്തിയ വിവാദ പരാമർശത്തെ വിമർശിച്ച് ലേഖനം എഴുതിയതിനെതിരെ ബിജെപി നൽകിയ പരാതിയുടെ പേരിൽ ഉപരാഷ്ട്രപതി ബ്രിട്ടാസിനോടു വിശദീകരണം ചോദിച്ച പശ്ചാത്തലത്തിൽ കൂടിയാണ് ഈ അഭിമുഖം. മാധ്യമപ്രവർത്തകരും രാഷ്ട്രീയ നേതൃത്വവും തമ്മിലെ ബന്ധത്തെക്കുറിച്ച് വിവാദം ഉയർത്തുന്ന ചില പരാമർശങ്ങൾ ബ്രിട്ടാസ് ഇതിൽ പ്രകടിപ്പിക്കുന്നു. പിണറായി വിജയനുമായുള്ള ബന്ധത്തെക്കുറിച്ച് ഉള്ളു തുറക്കുന്നു. ഫാരിസ് അബുബക്കറുമായി നടത്തിയ വിവാദ അഭിമുഖം സംബന്ധിച്ച ന്യായീകരണവും ഈ അഭിമുഖത്തിൽ വായിക്കാം. സിഐഎ ചാരൻ എന്നു വരെ ചിലർ ആക്ഷേപിക്കുന്നതിനോടും അദ്ദേഹം പ്രതികരിക്കുന്നു. മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ സംസാരിക്കുകയാണ് ജോൺ ബ്രിട്ടാസ് എംപി...