വരിഞ്ഞുമുറുക്കി ചൈന, പറപറന്ന് വിദേശ മുതലാളിമാർ; ഇനി ഷിയുടെ ‘നിയന്ത്രിത മുതലാളിത്തം’
Mail This Article
×
‘തോമസുകുട്ടീ, കിട്ടുന്ന കാശുമായി വിട്ടോടാ..’ എന്നാണു ചൈനയിലെ വിദേശ നിക്ഷേപകരോട് ഏതാനും മാസം മുൻപ് പ്രമുഖ രാജ്യാന്തര നിക്ഷേപകനും വിപണി വിദഗ്ധനുമായ മാർക് മൊബിയസ് മുന്നറിയിപ്പ് നൽകിയത്. കടുത്ത നിയന്ത്രണങ്ങളുമായി വിദേശ നിക്ഷേപകരെ വരിഞ്ഞു മുറുക്കുന്ന പ്രവണത ചൈനീസ് അധികൃതരിൽനിന്ന് തുടരുന്നതാണ് അതു പറയാൻ മൊബിയസിനെ പ്രേരിപ്പിച്ചത്. ഷാങ്ഹായിലെ എച്ച്എസ്ബിസി ബാങ്കിലുള്ള തന്റെ അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കാൻപോലും അദ്ദേഹത്തിനു കഴിയുന്നില്ലത്രെ. പണം എങ്ങനെ സമ്പാദിച്ചു എന്നതു സംബന്ധിച്ച് കഴിഞ്ഞ് 20 വർഷത്തെ കണക്ക് ചോദിച്ചിരിക്കുകയാണ് അധികൃതർ. പരസ്യമായി നിഷേധിക്കുമ്പോഴും രാജ്യത്തിനു പുറത്തേക്ക് പണം കൊണ്ടുപോകുന്നതിന് പല നിയന്ത്രണങ്ങളും വന്നിരിക്കുന്നു എന്നതിന്റെ സൂചനയാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.