ഭൂതകാലം മറച്ച എഴുത്തുകാരൻ; ആത്മകഥ എഴുതാതിരുന്ന മിലൻ കുന്ദേര
Mail This Article
×
ഫ്രാൻസ് കാഫ്കയും മിലൻ കുന്ദേരയും; പ്രാഗിന്റെ വലിയ എഴുത്തുകാർ - രണ്ടു ചെക് വൈരുദ്ധ്യങ്ങളും. ആദ്യത്തെയാളുടെ സ്വകാര്യജീവിതം കാലക്രമേണ സാഹിത്യത്തോടു ലയിച്ചുചേർന്നപ്പോൾ, രണ്ടാമത്തെയാൾ സാഹിത്യത്തിൽനിന്ന് വ്യക്തിജീവിതത്തെ ബലമായി അകറ്റിനിർത്തി. 1984ൽ ഫ്രഞ്ച് പരിഭാഷ ഇറങ്ങിയ ‘ദി അൺബെയറബിൾ ലൈറ്റ്നസ് ഓഫ് ബീയിങ്’ അസാധാരണ വിജയം നേടിയതിനു പിന്നാലെ നൽകിയ പാരിസ് റിവ്യൂ അഭിമുഖത്തിൽ കുന്ദേര വച്ച പ്രധാന വ്യവസ്ഥ വ്യക്തിപരമായ ചോദ്യങ്ങൾ പാടില്ല എന്നായിരുന്നു. സ്വകാര്യതയില്ലെങ്കിൽ, രഹസ്യമില്ലെങ്കിൽ സ്നേഹമോ സൗഹൃദമോ സാധ്യമല്ലെന്നു പറഞ്ഞ കുന്ദേര, കമ്യൂണിസ്റ്റ് ഭരണകൂടം സ്വകാര്യതയെ പൊലീസിനെ ഉപയോഗിച്ചു തച്ചുടയ്ക്കുമ്പോൾ ജനാധിപത്യസംവിധാനം മാധ്യമങ്ങളെ ഉപയോഗിച്ചാണ് അതു ചെയ്യുന്നതെന്നും വിമർശിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.