2023 ജൂൺ 23. ലോകം റഷ്യയിലേക്കും വാഗ്നറിലേക്കും ചുരുങ്ങിയ 24 മണിക്കൂറുകൾ. ലോകത്തെ ഏറ്റവും കരുത്തേറിയ സ്വകാര്യ സൈന്യമായ വാഗ്നർ, മാതൃരാജ്യത്തിനെതിരെ കലാപക്കൊടി ഉയർത്തിയപ്പോൾ റഷ്യ മാത്രമല്ല, യുക്രെയ്നിലെ യുദ്ധഭൂമികളും ലോകം ഒന്നാകെയും അമ്പരന്നു. പുട്ടിന്റെ വിശ്വസ്ത സൈന്യമായ വാഗ്നർ സംഘം തലസ്ഥാനത്തേക്ക് മാർച്ച് ചെയ്തതോടെ സൈനിക നീക്കം തടയാനായി മോസ്കോയിലേക്കുള്ള റോഡുകളെല്ലാം റഷ്യൻ സൈന്യം തടഞ്ഞെന്നും പാലങ്ങളും മറ്റും നീക്കിയെന്നും ചിത്രങ്ങളും വിഡിയോകളും പ്രചരിച്ചു. വാഗ്ന‍ർ സംഘത്തിന്റെ നീക്കം തടയാനെത്തിയ റഷ്യൻ സൈന്യത്തിന്റെ ഒട്ടേറെ ഹെലികോപ്ടറുകളും ഒരു യുദ്ധവിമാനവും വാഗ്നർ സംഘം വെടിവച്ചിട്ടെന്ന വാർത്തകളും പരന്നു. പുട്ടിൻ റഷ്യ വിട്ടെന്നും മോസ്കോയിൽ സൈനിക നിയമം പ്രഖ്യാപിച്ചെന്നും അഭ്യൂഹങ്ങളുയർന്നു. വാഗ്നർ സംഘം മോസ്കോയ്ക്ക് 200 കിലോമീറ്റർ സമീപമെത്തിയെന്നു വരെ വാർത്തകൾ വന്നു. എന്നാൽ സൈനിക കലാപം അവസാനിച്ചെന്നും വാഗ്നർ തലവൻ യെവ്‌ഗിനി പ്രിഗോഷിൻ അയൽ രാജ്യമായ ബെലാറൂസിൽ അഭയം തേടുമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ നാടകീയ പ്രഖ്യാപനം വന്നതോടെ ലോകം മുഴുവൻ വീണ്ടും അമ്പരപ്പിലായി.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com