തിരുവല്ല പരുമലയിൽ വയോധികരായ മാതാപിതാക്കളെ മകൻ ക്രൂരമായി കൊലപ്പെടുത്തിയത് ഇക്കഴിഞ്ഞ ദിവസമാണ്, ഓഗസ്റ്റ് മൂന്നിന്. മാനസികവൈകല്യത്തിന് നേരത്തെ ചികിത്സ തേടിയിരുന്ന ആളായിരുന്നു മകൻ. ഇയാൾ വർഷങ്ങളായി മാതാപിതാക്കളോട് വഴക്കും അക്രമവും ഉണ്ടാക്കുന്നതിന് നാട്ടുകാരും സാക്ഷി. കൊല്ലം കൊട്ടാരക്കര ചെങ്ങമനാട് വച്ച് നടുറോഡിൽ മകൻ അമ്മയെ കുത്തിക്കൊന്ന സംഭവമുണ്ടായിട്ട് അധികമായിട്ടില്ല. മാനസിക വെല്ലുവിളി നേരിട്ടിരുന്ന ആളായിരുന്നു മാതാവ്. തൃശൂരിൽ വയോധിക ദമ്പതികളെ കുത്തിക്കൊലപ്പെടുത്തിയ സംഭവമുണ്ടായതും ജൂൈല അവസാന ആഴ്ചയിലായിരുന്നു. കടുത്ത മയക്കുമരുന്ന് ഉപയോഗം മൂലം മാനസികാരോഗ്യത്തിന് ചികിത്സ തേടുന്ന ആളായിരുന്നു പ്രതി. ഇതേ ജൂലൈ ആദ്യ ആഴ്ചയിലാണ് കൊച്ചി മരടിൽ മകൻ അമ്മയെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്ന ആളായിരുന്നു അഭിഭാഷകൻ കൂടിയായ മകൻ. യഥാർഥത്തിൽ കേരള സമൂഹത്തിന്റെ മാനസികാരോഗ്യം മോശമാവുകയാണോ?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com