ചരിത്രപ്രസിദ്ധമായ ആറന്മുള ജലമേളയുടെ നടത്തിപ്പു സംബന്ധിച്ച ആശങ്കകളെയെല്ലാം ഒഴുക്കിമാറ്റിയാണ് ഒറ്റരാത്രികൊണ്ട് പെയ്ത മേഘസ്ഫോടന സമാനമായ അതിതീവ്രമഴ, വെള്ളക്കുറവ് എന്ന വെല്ലുവിളിക്കു പരിഹാരം കണ്ടത്. നാശനഷ്ടങ്ങളും പ്രളയവുമൊക്കെയാണ് മേഘസ്ഫോടനങ്ങളുടെ അനുബന്ധമെങ്കില്‍ ഇവിടെയുണ്ടായ ലഘു മേഘസ്ഫോടനം ഒരു നാടിന്റെ ആചാര പാരമ്പര്യത്തിനു മീതെ അനുഗ്രഹമഴയായി മാറി എന്നതാണു കൗതുകകരം. മനുഷ്യരുടെ ചെയ്തികൾ മൂലം കാലാവസ്ഥ മാറുമ്പോൾ മൺസൂണിനു പോലും താളം തെറ്റുന്നത് സ്വാഭാവികം. പക്ഷേ പ്രകൃതിതന്നെ ഇവയ്ക്കെല്ലാം ചിലപ്പോൾ കൃത്യസമയത്ത് ഉത്തരം നൽകുമ്പോൾ പുറത്തുവരുന്നതു നമ്മുടെ നിസ്സഹായത. കാലാവസ്ഥാ മാറ്റം നമ്മുടെ പരിസ്ഥിതിയെ മാത്രമല്ല, സംസ്കാരത്തെയും ജീവിത രീതികളെയും വിശ്വാസ ആചാരങ്ങളെപ്പോലും ബാധിക്കുന്നതിന് ഉദാഹരണമാണ് ഓണക്കാലത്ത് വെള്ളക്കുറവുമൂലം പമ്പാനദിപോലെ സാംസ്കാരിക പ്രാധാന്യമുള്ള ഒരു നദിയുടെ അടിത്തട്ടിലെ പാറപോലും പുറത്തു കണ്ടു എന്നത്. എങ്ങനെയാണ് മേഘസ്ഫോടനമെന്ന് അനുമാനിക്കുന്ന മഴ ആറന്മുളയെ തുണച്ചത്? എന്താണ് പൊടുന്നനെ മാറുന്ന കേരളത്തിലെ കാലാവസ്ഥാ മാറ്റങ്ങൾക്കു പിന്നിൽ?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com