എഴുപതു വർഷം മുൻപ് നിർമൽ കുമാർ ബോസ് എഴുതിയ ‘മൈ ഡേയ്സ് വിത് ഗാന്ധി’യിൽ 1946ലെ ക്രിസ്മസ് ദിവസം നവ്ഖാലിയിലായിരിക്കെ ഗാന്ധിജിക്കു ലഭിച്ച സമ്മാനപ്പൊതിയെക്കുറിച്ചു പറയുന്നുണ്ട്. ഫ്രണ്ട്സ് സർവീസ് യൂണിറ്റിന്റെ പ്രവർത്തകർ അയച്ച ആ പൊതിയിൽ ഒരു സോപ്പും ഒരു ടവ്വലും ഒരു ജോഡി െചരിപ്പും ഒരു കുത്തു ചീട്ടും ഒരു പാക്കറ്റ് സിഗരറ്റുമാണ് ഉണ്ടായിരുന്നത്. സമ്മാനങ്ങളോരോന്നും തനിക്കൊപ്പമുണ്ടായിരുന്നവർക്കു വീതിച്ചു നൽകുമ്പോൾ ഗാന്ധിജി, നിർമലിനോടു പറഞ്ഞു: സിഗരറ്റ് പാക്കറ്റ് ജവാഹർലാലിനായി വച്ചേക്കുക. ഗാന്ധിജിയുടെ അടുത്തേക്കു രണ്ടു ദിവസം കഴിഞ്ഞ് എത്തുന്നുണ്ടെന്ന് അന്നു നെഹ്റുവിന്റെ ടെലിഗ്രാം ഉണ്ടായിരുന്നു. നെഹ്റുവിനായി സിഗരറ്റ് മാറ്റിവച്ച നടപടിയിൽ‍, ആശയങ്ങൾ മറ്റുള്ളവർക്കുമേൽ അടിച്ചേൽപിക്കാതിരിക്കുകയെന്ന സന്ദേശമുണ്ട്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com