മൂന്നു വർഷമായി കോൺഗ്രസിനുള്ളിൽ നീറിക്കിടക്കുന്നൊരു കനലുണ്ട്. 2020ൽ മധ്യപ്രദേശിൽ ഭരണത്തിലിരുന്ന പാർട്ടിയെ അട്ടിമറിച്ച ബിജെപിയോടുള്ള രോഷം. ഗ്വാളിയോർ രാജകുടുംബാംഗം ജ്യോതിരാദിത്യ സിന്ധ്യ 26 എംഎൽഎമാരുമായി അന്ന് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേക്കേറി. ഈ തിരഞ്ഞെടുപ്പ് കോൺഗ്രസിന് പഴയ കണക്കു തീർക്കാൻ കൂടിയാണ്. കോൺഗ്രസിന്റെ ആത്മവിശ്വാസം കൂട്ടുന്ന ഒരു ഘടകം കൂടിയുണ്ട്. അന്ന് സിന്ധ്യക്കൊപ്പം പാർട്ടി വിട്ട ഗ്വാളിയോർ–ചമ്പൽ മേഖലയിലെ ഒട്ടേറെ നേതാക്കൾ കോൺഗ്രസിലേക്ക് തിരികെ എത്തി. ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഭരണത്തിലുള്ള ബിജെപിയും ഭരണം പോയ കോൺഗ്രസും തമ്മിൽ. ശിവരാജ് സിങ് ചൗഹാൻ മത്സരിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാണിക്കാതെയാണ് ബിജെപിയുടെ മത്സരം. പകരം മൂന്ന് കേന്ദ്രമന്ത്രിമാർ അടക്കം നിരവധി എംപിമാരെ മത്സരരംഗത്ത് ഇറക്കിയിരിക്കുന്നു. ഭരണവിരുദ്ധ വികാരം മറികടക്കുകയാണ് ലക്ഷ്യം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com