കേരളം കണ്ട ഏറ്റവും ജനകീയരായ നേതാക്കളിൽ പ്രമുഖനായ വിഎസ് അച്യുതാനന്ദന്റെ നൂറാം ജന്മദിനം അദ്ദേഹത്തിന്റെ പാർട്ടിയായ സിപിഎമ്മും നാടാകെ തന്നെയും ഈ വെള്ളിയാഴ്ച ആഘോഷിച്ചു. ഒരിക്കൽ വിഎസിന്റെ കണ്ണും കാതുമായിരുന്ന സന്തതസഹചാരി എ.സുരേഷും ആ സമയത്തു വാർത്തകളിൽ നിറഞ്ഞു. സുരേഷിന്റെ നാടായ പാലക്കാട് സിപിഎം അനുഭാവികളുടെ ഒരു സംഘടന നടത്തിയ വിഎസ് ജന്മദിനാഘോഷ യോഗത്തിൽ സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കൾ അദ്ദേഹത്തിനു വിലക്കു കൽപ്പിച്ചതാണ് അതിനു കാരണം. വിഭാഗീയതയുടെ മൂർധന്യകാലത്ത് വിഎസിനെ സഹായിച്ചെന്ന പേരിൽ പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ട മുൻ പഴ്സനൽ അസിസ്റ്റന്റായ സുരേഷിനോട് ആ പ്രത്യേക കാലഘട്ടം കഴിഞ്ഞിട്ടും പാർട്ടിയിലെ ചിലരെങ്കിലും പൊറുത്തിട്ടില്ലെന്ന സൂചനയാണ് അതു നൽകിയത്. സിപിഎമ്മിലേക്ക് തിരിച്ചുവരാൻ അപേക്ഷ നൽകി സുരേഷ് കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും അത് അനുവദിക്കപ്പെട്ടിട്ടില്ല. വിഎസിനൊപ്പമുണ്ടായിരുന്ന ആ സ്ഫോടനാത്മക കാലത്തേക്ക് സുരേഷ് തിരിച്ചു സഞ്ചരിക്കുകയാണ് ഈ അഭിമുഖത്തിൽ. കേരളം രാഷ്ട്രീയത്തിൽ വൻ ചലനങ്ങൾ സൃഷ്ടിച്ച അന്നത്തെ ആ സംഭവവികാസങ്ങളിൽ പലതിനും നേർസാക്ഷിയായിരുന്ന സുരേഷ് അതിലേക്കു വെളിച്ചം വീശുന്ന ചില കാര്യങ്ങൾ ഇവിടെ വെളിപ്പെടുത്തുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി എ.സുരേഷ് സംസാരിക്കുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com