നല്ല ‘ഇടിക്കാരൻ’ പൊലീസുകാരെയാണ് നമ്മൾ ‘മിന്നൽ’ എന്നു വിളിക്കാറുള്ളത്. അതിവേഗം പായുന്ന ബസ് ഇറക്കിയപ്പോള്‍ കെഎസ്ആർടിസി അതിനിട്ട പേര് മിന്നൽ. ഇടിവെട്ട് സംഭവം എന്നു പറഞ്ഞാൽ അതു കൊള്ളാമെന്നാണ്. പക്ഷേ നാട്ടുഭാഷയിലെ ഇടിവെട്ടല്ല മിന്നലിന്റെ തനിസ്വഭാവം. ഇടിമിന്നലിന്റെ കണക്കിൽ മുന്നിലാണ് കേരളം എന്നതാണ് സത്യം. തുലാമഴയ്ക്കൊപ്പം ഇടിയും മിന്നലും കൂടെയെത്തും. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളജിൽ ഡോക്ടർമാർക്ക് മിന്നലേറ്റു. തൃശൂരിൽ ഇടിയുടെ ശബ്ദം കേട്ട വീട്ടമ്മയ്ക്ക് കേൾവിശക്തി നഷ്ടപ്പെട്ടു. മഴയുടെ സ്വഭാവം മാറുന്നതു പോലെ ഇടിയുടെയും മിന്നലിന്റെയും രൂപവും ഭാവവും മാറുകയാണോ? കേരളത്തിൽ വർഷം ഏകദേശം 70 പേർ കേരളത്തിൽ ഇടിയും മിന്നലുമേറ്റ് മരിക്കുന്നുവെന്നാണ് കണക്ക്. ഇതിനു പുറമേയാണ് ഇടിമിന്നലിൽ പരുക്കേൽക്കുന്നവരുടെ എണ്ണം. ഒരു മിന്നൽ മതി വീട്ടിലെ എല്ലാ വൈദ്യുതോപകരണവും കത്തിക്കാൻ. ഇടിമിന്നൽ തടയാൻ വഴിയില്ല. എന്നാൽ സുരക്ഷ ഉറപ്പാക്കാൻ വഴികൾ പലതുണ്ട്. ഇടിമിന്നൽ ഏൽക്കാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കാം? കേരളത്തിൽ ചില സ്ഥലങ്ങളിൽ കൂടുതൽ ഇടിമിന്നലുകൾ ഉണ്ടാവുന്നത് എന്ത് കൊണ്ടാണ്?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com