വെള്ളപ്പൊക്കത്തിൽ കരകവിഞ്ഞു നിറഞ്ഞൊഴുകുന്ന നദി. ചുമന്ന കലക്കൽ വെള്ളം കുതിച്ചുപായുകയാണ്. പ്രളയത്തിന്റെ സംഹാരരൂപം കാട്ടുന്ന കനത്ത ജലപ്രവാഹത്തിൽ കടപുഴകിയ മരങ്ങളും ചത്തടിഞ്ഞ മ‍ൃഗങ്ങളുമുണ്ട്. കൂട്ടത്തിൽ വലിയ ആനയുടെ ശവവും ഒഴുകിനീങ്ങുന്നു. അതിന്റെ മുകളിൽ ആഹ്ലാദത്തോടെയിരുന്ന് ഒഴുകുന്ന കാക്ക. ആനയുടെ മാംസം കാക്ക ഇടയ്ക്കിടെ കൊത്തിവലിച്ചു തിന്നുന്നുണ്ട്. ദാഹിക്കുമ്പോൾ നദിയിലെ വെള്ളം കുടിക്കുന്നു. തിന്നാലും തിന്നാലും തീരാത്ത മാംസം. കുടിച്ചാലും കുടിച്ചാലും തീരാത്ത വെള്ളം. ഇതിൽപ്പരമുണ്ടോ പരമാനന്ദം? കാക്ക മനസ്സുകൊണ്ട് സ്വർഗ്ഗത്തിലാണ് ‘ആനപ്പുറത്തെ സവാരി ഞാൻ ഒരിക്കലും ഉപേക്ഷിക്കില്ല. എന്നോളം ഭാഗ്യം ഈ ഭൂമുഖത്ത് ആർക്കുമില്ല. ഇതാണ് ശരിയായ ജീവിതം’ എന്നിങ്ങനെ പോയി കാക്കയുടെ ചിന്ത. പക്ഷേ ഒരു കാര്യം കാക്ക മറന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com