കേരളത്തിലെ നെൽക്കർഷകർ അതീവ ഗുരുതര പ്രതിസന്ധി നേരിടുമ്പോൾ, പണ്ട് ഒട്ടേറെ കർഷക സമരങ്ങൾക്കു നേതൃത്വം നൽകിയ കമ്യൂണിസ്റ്റ് പാർട്ടികളുടെ പ്രതിനിധികൾ കർഷകരെ കൊഞ്ഞനം കാട്ടുകയാണോ? വി.എസ്. അച്യുതാനന്ദൻ സർക്കാരിൽ ഭക്ഷ്യമന്ത്രിയായിരിക്കെ സിപിഐ നേതാവ് സി. ദിവാകരൻ അരിക്കു പകരം കോഴിയെ തിന്നാൻ പറഞ്ഞു. ഇപ്പോൾ പിണറായി സർക്കാരിലെ സാംസ്കാരിക മന്ത്രി സജി െചറിയാൻ ചോദിക്കുന്നു, ഇവിടെ കൃഷിയില്ലെങ്കിൽ എന്തെങ്കിലും സംഭവിക്കുമോ എന്ന്! തമിഴ്നാട്ടിലും ആന്ധ്രയിലും വെള്ളം പൊങ്ങിയാൽ അരിക്കലം ശൂന്യമാകുന്ന കേരളത്തിൽ, അവശേഷിക്കുന്ന നെൽകൃഷിയെങ്കിലും സംരക്ഷിക്കാൻ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യേണ്ട സർക്കാർ ഇവിടെ കർഷകരെ പരിഹസിക്കുകയാണോ? കേരളത്തിൽ കൃഷിഭൂമിയുടെ വിസ്തൃതിയും നെല്ലുൽപാദനത്തിന്റെ അളവും ആണ്ടോടാണ്ട് ഗണ്യമായി കുറയുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകൾ. എന്നിട്ടും കർഷകരെ പ്രതിസ്ഥാനത്തു നിർത്തി സംസാരിക്കുന്ന മന്ത്രിമാർക്കു ഭരണത്തിനു നേതൃത്വം നൽകുന്നവരും പാർട്ടി നേതൃത്വവും മൗനംകൊണ്ട് പിന്തുണ നൽകുന്നത് എന്തുകൊണ്ടായിരിക്കും? അക്കഥകളാണ് ഇക്കുറി ‘ദ് പവർ പൊളിറ്റിക്സ്’ ചർച്ച ചെയ്യുന്നത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com