യൂത്ത് കോൺഗ്രസ് സംസ്ഥാനപ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലുമായി സുദീർഘ സംഭാഷണം
‘ധാർമികത എന്നു പറഞ്ഞാൽ ‘കിലോയ്ക്ക് എത്രയാ വില’ എന്നു ചോദിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്’
‘ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയമാകണം മാനദണ്ഡം; പറയാനുള്ളത് കോൺഗ്രസിന്റെ വേദികളിൽ ശക്തമായി ഉന്നയിക്കും’
‘ഏതെങ്കിലും ഒരു സമുദായത്തെ പ്രീതിപ്പെടുത്താനായി ഒരു പ്രവർത്തനവും ഇന്നേവരെ നടത്തിയിട്ടില്ല. ആ നിലയിൽതന്നെ മുന്നോട്ട് പോകും’
‘യൂത്ത് കോൺഗ്രസ് സമരത്തിനിറങ്ങിയില്ലെങ്കിൽ മറിയക്കുട്ടി ചേട്ടത്തി സമരത്തിനിറങ്ങുന്ന കാലമാണിത്’
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. (ചിത്രം: മനോരമ)
Mail This Article
×
കോൺഗ്രസിന്റെ ശക്തിസ്രോതസ്സാണ് യൂത്ത് കോൺഗ്രസ്. ഇടക്കാലത്ത് യൂത്ത് കോൺഗ്രസ് ദുർബലമായപ്പോൾ വളരെ വേഗം അത് കോൺഗ്രസിന്റെ വേരുകളെയും ദുർബലമാക്കി. എന്നാൽ ഇപ്പോൾ കോൺഗ്രസിന്റെ പതിവു രീതികളിൽനിന്ന് വഴിമാറി സ്വന്തം അസ്തിത്വത്തിൽ ഉയിർതേടുകയാണ് യൂത്ത് കോൺഗ്രസ്. ഗ്രൂപ്പുകളുടെ പതിവു ചട്ടക്കൂടുകളെ പൊളിക്കുന്നതായിരുന്നു ഇപ്പോൾ നടന്ന സംഘടനാ തിരഞ്ഞെടുപ്പു രീതി എന്നതാണ് ഇതിനുള്ള ഒരു പ്രധാന കാരണം. പുറമേ നിന്നുള്ള ഇടപെടലുകളെ ഒരു പരിധിവരെ പടിക്കുപുറത്തു നിർത്താനായതോടെ അടിത്തട്ടുമുതൽ തെളിഞ്ഞു വന്നത് പുതിയൊരു നേതൃനിര. വരും ദിനങ്ങളിൽ യുവജന രാഷ്ട്രീയത്തിൽ പുതുവഴിതെളിക്കുമോ രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പുതിയ യൂത്ത് കോൺഗ്രസ്? സംസ്ഥാനപ്രസിഡന്റായി ചുമതലയേറ്റ രാഹുൽ ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ വിശദമായി സംസാരിക്കുന്നു. പുതിയ തിരഞ്ഞെടുപ്പു രീതി, അതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ഗ്രൂപ്പ്, സിപിഎമ്മിലെ അപചയം, മാറുന്ന സമരരീതികൾ, ലോക്‌സഭാ തിരഞ്ഞെടുപ്പ്, സാമുദായിക സംഘടനകളോടുള്ള നിലപാട്, യൂത്ത് കോൺഗ്രസിന്റെ ഭാവി... ഇങ്ങനെ ഒട്ടേറെ വിഷയങ്ങളിൽ മനസ്സു തുറക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ.
English Summary:
Rahul Mamkootathil, the Newly Elected President of the Youth Congress, Shares His Thoughts | Exclusive Interview
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.