കേരളത്തിന്റെ സമ്പദ്‍വ്യവസ്ഥ വലിയ മരവിപ്പിലേക്കു നീങ്ങുകയാണോ? കേന്ദ്ര നയങ്ങൾ സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ പ്രതിസന്ധിയിലാക്കുകയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിരന്തരം പറയാറുണ്ട്. നവംബർ മൂന്നിന് ‘കേരളീയം’ പരിപാടിയോടനുബന്ധിച്ചു നടന്ന, സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട സെമിനാറിൽ മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കും പറഞ്ഞത് കേന്ദ്രം സൃഷ്ടിച്ച പ്രശ്നങ്ങൾ അല്ലാതെ കേരളത്തിൽ ഒരു ധനകാര്യ പ്രതിസന്ധിയും ഇല്ല എന്നാണ്. അതുകൊണ്ട് പരിഹാരം രാഷ്ട്രീയമാണ്, സാമ്പത്തികം അല്ല! ഇതിനിടയിൽ ‘കേരള മോഡൽ’ വികസനത്തിന്റെ പ്രചാരണവുമായി കടന്നുവന്ന കേരളീയവും സമാപിച്ചു. ഇപ്പോൾ നവകേരള സദസ്സുമായി കാസർകോടുനിന്ന് തിരുവനന്തപുരം വരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിസഭ ഒന്നടങ്കം യാത്ര ചെയ്യുകയാണ്. ഇതെല്ലാം കഴിയുമ്പോൾ വീണ്ടും സർക്കാരിന്റെ ധനസ്ഥിതിയെക്കുറിച്ചുള്ള ചർച്ചകളിലേക്കു കേരളത്തിനു മടങ്ങേണ്ടി വരും. എന്താണ് കേരളത്തിന്റെ ധനപ്രതിസന്ധിയുടെ യഥാർഥ ചിത്രം? മലയാളി അഭിമാനത്തോടെ നെഞ്ചേറ്റുന്ന കേരള മാതൃകയെക്കുറിച്ച് പുനരാലോചന നടത്തേണ്ട സമയമായോ? സാമ്പത്തിക വിദഗ്ധനും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ മുൻ സീനിയർ ഫാക്കൽറ്റിയുമായ ഡോ. ജോസ് സെബാസ്റ്റ്യൻ ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ സംവദിക്കുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com