വെറും മരമല്ല വികാരജീവിയാണ്
Mail This Article
×
‘അങ്കണത്തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്കെ അമ്മതൻ നേത്രത്തിൽ നിന്നുതിർന്നു ചുടുകണ്ണീർ...’ വൈലോപ്പിള്ളി കവിതയിലെ അമ്മ കരഞ്ഞപ്പോൾ തൈമാവും കരഞ്ഞുവോ? വൂൾഫ്തോർപ് മാടമ്പി ഭവനത്തിലെ ആപ്പിൾ ഐസക് ന്യൂട്ടന്റെ തലയിൽ വീണപ്പോൾ ആ മരം കരഞ്ഞുവോ? 1973ൽ പ്രസിദ്ധീകരിച്ച ‘സസ്യങ്ങളുടെ സ്വകാര്യജീവിതം’ എന്ന പുസ്തകത്തിന്റെ രചയിതാക്കളായ പീറ്റർ ടോംപ്കിൻസിന്റെയും ക്രിസ്റ്റഫർ ബേർഡിയുടെയും ദൃഢമായ വിശ്വാസത്തിൽ ആ രണ്ടു മരങ്ങളും കരഞ്ഞുകാണും. മനുഷ്യരും മരങ്ങളും തമ്മിൽ വൈകാരികവും ഭൗതികവും ആധ്യാത്മികവുമായ ബന്ധങ്ങളുണ്ടെന്നും മരങ്ങൾക്കു കാര്യങ്ങൾ മുൻകൂട്ടി കണ്ടറിയാനുള്ള ശേഷിയുണ്ടെന്നുമാണ് അവരുടെ സിദ്ധാന്തം.
English Summary:
Can Plants Identify Emotions?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.