നരേന്ദ്ര മോദി നയിക്കുന്ന ഇന്ത്യയുടെ പുതിയകാല രാഷ്ട്രീയത്തെ തന്റെ പരിഹാസച്ചിരി കൊണ്ടു വശംകെടുത്തിയിട്ടുണ്ട് രേണുക ചൗധരിയെന്ന കോൺഗ്രസ് നേതാവ്. ഒരുകാലത്ത് ദേശീയരാഷ്ട്രീയത്തിൽ തിളങ്ങിയിരുന്ന തെലങ്കാനയിൽ നിന്നുള്ള ഈ വനിത നേതാവ്, 2018–ൽ മോദി നടത്തിയ പ്രസംഗത്തെ രാജ്യസഭയിലിരുന്ന് ഉറക്കെ ചിരിച്ചു പരിഹസിച്ചതായിരുന്നു സംഭവം. ആധാർ എന്ന ആശയം 1998ലെ ബിജെപി സർക്കാരിന്റേതാണെന്നു സഭയിൽ മോദി അവകാശപ്പെട്ടതായിരുന്നു തുടക്കം. പ്രതിപക്ഷ ബെഞ്ചിലിരുന്ന രേണുകയുടെ ചിരിയിൽ രാജ്യസഭാ ചെയർമാൻ എം.വെങ്കയ്യ നായിഡു തന്നെ അസ്വസ്ഥനായി: എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പോയി ഡോക്ടറെ കാണാൻ ഉപദേശിച്ചു. തുടർപ്രസംഗത്തിൽ മോദിയും അസ്വസ്ഥത മറച്ചുവച്ചില്ല. രേണുകയെ നിയന്ത്രിക്കേണ്ടെന്നും രാമായണം പരമ്പരയ്ക്കുശേഷം ഇതുപോലെയുള്ള ‘അട്ടഹാസം’ കേൾക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ലെന്നും മോദി പറഞ്ഞതു വലിയ ചർച്ചയായി. മോദിയുടെ മറുപടിയെ ചൊല്ലി വലിയ ഒച്ചപ്പാടുയർന്നതോടെ പരാമർശം സഭാരേഖകളിൽ നിന്നു നീക്കി. കഥ അവിടെയും തീർന്നില്ല, സംഭവത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു രേണുക നൽകിയ മറുപടിയിലും രാഷ്ട്രീയ മുന ആവോളമുണ്ടായി:

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com