‘‘തെലങ്കാനയിലേതു രാജാവും പ്രജകളും തമ്മിലുള്ള യുദ്ധമാണ്. ഈ യുദ്ധത്തിൽ വിജയം പ്രജകൾക്കായിരിക്കും’’ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊടങ്കലിലെ മദ്ദൂരിൽ വച്ച് കണ്ടപ്പോൾ ടിപിസിസി അധ്യക്ഷൻ രേവന്ത് റെഡ്ഡി പറഞ്ഞ വാക്കുകൾ. ഒൻപതര വർഷം സംസ്ഥാനം ഭരിച്ച ബിആർഎസിനെതിരെയുള്ള ഭരണവിരുദ്ധ വികാരത്തിന്റെ ചൂടും അതു വോട്ടാക്കി മാറ്റാനുള്ള കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രങ്ങളുടെ വിജയവുമാണ് തെലങ്കാനയിലെ തിരഞ്ഞെടുപ്പ് ഫലം. തകർന്നു പോയിടത്തു നിന്ന് ഉയിർത്തെഴുന്നേറ്റ തെലങ്കാനയിലെ കോൺഗ്രസ് കൊടുങ്കാറ്റായി മാറിയപ്പോൾ കെ.ചന്ദ്രശേഖർ റാവു എന്ന വൻമരം കടപുഴകി വീണു. ചന്ദ്രശേഖർ റാവുവിന്റെ ഭാരത് രാഷ്ട്രീയ സമിതിയെ (ബിആർഎസ്) പരാജയപ്പെടുത്തി തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആധികാരിക ജയം. ആന്ധ്രപ്രദേശിനെ രണ്ടായി വിഭജിച്ച ശേഷം രണ്ടിടത്തും നാമാവശേഷമായ കോൺഗ്രസിന് തിരിച്ചുവരവിന്റെ വഴിയൊരുക്കുകയായിരുന്നു തെലങ്കാന. സംസ്ഥാന രൂപീകരണത്തിനു ശേഷം തെലങ്കാനയിൽ ആദ്യമായാണു കോൺഗ്രസ് അധികാരത്തിലെത്തുന്നത്. ഒൻപതു വർഷത്തെ ബിആർഎസ് ഭരണം അവസാനിപ്പിച്ച് കോൺഗ്രസിനെ വിജയത്തിലെത്തിച്ചതു ഭരണവിരുദ്ധവികാരവും സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളും മാത്രമല്ല, ഒരു വർഷം മുൻപേ ആസൂത്രണം ചെയ്തു നടപ്പിലാക്കിത്തുടങ്ങിയ പഴുതടച്ച തിരഞ്ഞെടുപ്പു തന്ത്രങ്ങൾ കൂടിയാണ്. രേവന്ത് റെഡ്ഡിയെന്ന ഊർജം പ്രസരിപ്പിക്കുന്ന നായകന്റെ നേതൃത്വത്തിൽ താഴേത്തട്ടുമുതൽ ശക്തമായ സംഘടനാസംവിധാനവും കോൺഗ്രസിന്റെ കൈമുതലായിരുന്നു. എങ്ങനെയാണ് തെലങ്കാനയിലെ വിജയം കോൺഗ്രസ് സ്വന്തം പേരിൽ കുറിച്ചത്?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com