ധന പ്രതിസന്ധിയെക്കുറിച്ച് സംസ്ഥാന സർക്കാർ വിലപിക്കാത്ത സമയം പൊതുവേ കുറവാണ്. ട്രഷറി പൂട്ടുന്ന അവസ്ഥയിലേക്കു കാര്യങ്ങൾ പലപ്പോഴും ചെന്നെത്തിയിട്ടുമുണ്ട്. ശമ്പളവും പെൻഷനും മുടങ്ങുന്നതും അത്ര പുതുമയുള്ള കാര്യമൊന്നുമല്ലാതായിട്ടുണ്ട്. എന്നാൽ നിക്ഷേപകർക്ക് പണം തിരികെ നൽകാനാവില്ലെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകേണ്ടിവരുന്നത് പൊതു സമൂഹത്തെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തിയത്. ഈ ഘട്ടത്തിലാണ് സംസ്ഥാനത്ത് ധനകാര്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയർന്നു വരുന്നതും. സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ചെയർമാനും പൊതു പ്രവർത്തകനുമായ ആർ.എസ്.ശശികുമാർ ഈ ആവശ്യം ഉന്നയിച്ച് ഗവർണർ കെ.എം. ആരിഫ് മുഹമ്മദ്ഖാന് നിവേദനം നൽകിയതോടെയാണ് ഇതു സംബന്ധിച്ച ചർച്ച സജീവമായത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com