തീർഥാടനകാലത്ത് സന്നിധാനത്തേക്കുള്ള ഭക്തജന പ്രവാഹം കണ്ടാൽ, പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഇടമുറിയാതെ ഒഴുകുന്ന കൈവഴിപോലെയാണ് തോന്നുക. നദിയിലെ ഒഴുക്കുപോലെ തന്നെ തീർഥാടക പ്രവാഹത്തിലും ഏറ്റക്കുറച്ചിലുകൾ സ്വാഭാവികമാണ്. ചിലപ്പോൾ ആ ഒഴുക്ക് വളരെ ശാന്തമായിരിക്കും, മറ്റു ചിലപ്പോൾ നിയന്ത്രണാതീതവും. ഏറെ ദുരിതങ്ങൾക്ക് ശേഷം കാലവും പ്രകൃതിയും ഒരുപോലെ ശാന്തമായതോടെ പൂർണമായും സുഗമമായ തീർഥാടന കാലത്തേക്കാണ് ഇത്തവണ അയ്യപ്പ ഭക്തർ ചുവടുവച്ചത്. എന്നാൽ, ശബരിമലയിൽ പലപ്പോഴും അനുഭവപ്പെട്ട അനിയന്ത്രിതമായ തിരക്ക് വൻ ചർച്ചകൾക്കും വഴിവെട്ടി. മണ്ഡലകാലം സമാപനത്തോട് അടുക്കുകയും ശബരിമലയിലേക്കുള്ള ഭക്തജനത്തിരക്ക് അതിന്റെ പാരമ്യത്തിൽ എത്തുന്ന മകരവിളക്ക് കാലത്തേക്ക് തയാറെടുപ്പുകൾ ആരംഭിക്കുകയുമാണ്. ഇക്കാലയളവിൽ സന്നിധാനത്തും തീർഥാടന പാതകളിലും സ്വീകരിക്കേണ്ട മുൻകരുതലുകൾ ഒട്ടേറെയാണ്. ഈ തയാറെടുപ്പുകൾക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ശക്തിപ്പെടുത്തുന്നത് പുതിയതായി ചുമതലയേറ്റ അധ്യക്ഷനാണ്. എന്തുകൊണ്ടാണ് ശബരിമലയിലെ തിരക്ക് ഇത്തവണ വിവാദമായത്? ഭക്തരുടെ വാഹനങ്ങൾ തടയുന്നതിനെപ്പറ്റി എന്താണ് ബോർഡിന്റെ വാദം? ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ എങ്ങനെ പരിഹരിക്കും? ശബരിമലയിലെ ഇതുവരെയുള്ള അനുഭവങ്ങൾ ഭാവിയിലെ മുന്നൊരുക്കങ്ങൾക്കുള്ള പാഠമാകുമോ? ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റ് പി.എസ്.പ്രശാന്ത് ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ സംവദിക്കുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com