സിപിഎമ്മിലും സർക്കാരിലും നടക്കുന്നതു പലതും ശരിയല്ലെന്നാണ് മുള്ളും മുനയും വച്ച വാക്കുകളിലൂടെ മുതിർന്ന നേതാവ് ജി.സുധാകരൻ ആലപ്പുഴയിൽ ചൂണ്ടിക്കാട്ടിയത്. സിപിഐയിൽ പാർട്ടിക്കാർക്കു ദഹിക്കാത്ത പലതും നടക്കുന്നെന്ന ആക്ഷേപം ഈയിടെ പരസ്യമായി ഉന്നയിച്ചത് ഏറ്റവും സീനിയറായ നേതാവ് കെ.ഇ.ഇസ്മായിലായിരുന്നു. 75 വയസ്സ് കഴിഞ്ഞതിന്റെ പേരിൽ സിപിഎമ്മിന്റെയും സിപിഐയുടെയും സംഘടനാ പദവികളിൽനിന്നു കഴിഞ്ഞ സമ്മേളനകാലത്ത് ഒഴിവാക്കപ്പെട്ടവരാണ് ഈ മുൻമന്ത്രിമാർ. പാർട്ടി തീരുമാനം അംഗീകരിച്ചെങ്കിലും അതിനോടു മനസ്സുകൊണ്ട് ഇരുവരും പൊരുത്തപ്പെട്ടിരുന്നില്ല. പ്രായപരിധിയുടെ പേരിൽ ഒഴിവാക്കപ്പെട്ട മിക്ക മുതിർന്ന നേതാക്കളുടെയും മാനസികാവസ്ഥ ഇതുതന്നെ. സുധാകരനും ഇസ്മായിലും വാക്കുകളിലൂടെ പാർട്ടിയെ പ്രഹരിക്കുന്നു, മറ്റു ചിലർ ഉള്ളിലടക്കി ജീവിക്കുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com