സി.രഘുനാഥിനെ കേരളമറിയും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമടം മണ്ഡലത്തിൽ പിണറായി വിജയനെതിരെ കോൺഗ്രസ് സ്ഥാനാർഥിയായി എന്നതു കൊണ്ടുമാത്രമല്ല അത്. കോൺഗ്രസുമായി അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട ബന്ധം ഉപേക്ഷിച്ച് കഴിഞ്ഞയാഴ്ച അദ്ദേഹം ബിജെപിയിലേക്കു ചേക്കേറി. ദേശീയ സമിതിയിലേക്കു ചേർത്ത് രഘുനാഥിനെ ബിജെപി ഉൾക്കൊണ്ടു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു സി.രഘുനാഥെന്ന പ്രത്യേകതയുമുണ്ട്. 50 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള രഘുനാഥ് കോൺഗ്രസ് വിടുമ്പോൾ ഡിസിസി ജനറൽ സെക്രട്ടറിയായിരുന്നു. കോൺഗ്രസ് വിട്ടശേഷം ഇനി ഏതു പാർട്ടിയിലേക്കു പോകണമെന്നു ചിന്തിച്ചപ്പോൾ ആദ്യം മനസ്സിൽ വന്നത് സിപിഐ ആയിരുന്നുവെന്നു രഘുനാഥ് പറയുന്നു. സിപിഐയിലേക്കു പോകാൻ ആഗ്രഹിച്ചിരുന്ന രഘുനാഥ് എങ്ങനെ ബിജെപിയിലെത്തി? സി.രഘുനാഥ് മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സ് തുറക്കുന്നു

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com