സിപിഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വമാണ് ഇത്തവണ ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നത്. കാനം രാജേന്ദ്രന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് പുതിയ അമരക്കാരനെ തേടിയ സിപിഐക്ക് ബിനോയ് വിശ്വം എന്ന തീരുമാനം എടുക്കാൻ ഒട്ടും താമസം ഉണ്ടായില്ല. ചികിത്സാർഥം അവധി എടുക്കാൻ കാനം തീരുമാനിച്ചപ്പോൾ അദ്ദേഹംതന്നെ താൽക്കാലിക ചുമതല ബിനോയിയെ ഏൽപ്പിക്കാനാണ് ആവശ്യപ്പെട്ടത്. രാജ്യസഭാംഗവും സിപിഐയുടെ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും എന്ന നിലയിൽ ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ബിനോയിക്ക് തിരിച്ച് കേരളം വീണ്ടും തട്ടകവുമാകുകയാണ്. വിഎസ് സർക്കാരിന്റെ കാലത്ത് വനം–പരിസ്ഥിതി മന്ത്രിയായി തിളങ്ങിയ ബിനോയ് ഉയർന്നു വരുന്ന വിഷയങ്ങളിൽ തന്റെ ഉറച്ച ഇടതുപക്ഷ നിലപാട് എപ്പോഴും വ്യക്തമാക്കിയിട്ടുള്ള നേതാവാണ്. അതുകൊണ്ടുതന്നെ ഓരോ പ്രശ്നങ്ങളിലും സിപിഐയും ബിനോയിയും എന്തു പറയും എന്ന ആകാംക്ഷ ഇനി രാഷ്ട്രീയ കേരളത്തിനു മുന്നിലുണ്ടാകും. അതിലേക്ക് ആമുഖം വീശുന്നതാണ് ഈ അഭിമുഖം. സിപിഐ കുടുംബത്തിൽ ജനിച്ച് ഒടുവിൽ ആ പാർട്ടിയെ കേരളത്തിൽ നയിക്കാനുള്ള നിയോഗം കൈവന്ന ബിനോയ് വിശ്വം മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി സംസാരിക്കുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com