ശതകോടീശ്വരർ വളരുന്ന ഇന്ത്യ
Mail This Article
×
വസ്തുതാപരമായ ചില തിരിച്ചറിവുകളോടെ 75–ാം റിപ്പബ്ലിക് ദിനത്തിനൊരുങ്ങാൻ സഹായിക്കുന്ന കാര്യങ്ങളാണ് സുപ്രീം കോടതിയിലെ ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക്ക കഴിഞ്ഞ ദിവസം പറഞ്ഞത്: ‘സാധാരണക്കാരനു നീതിക്കായുള്ള അവസാനത്തെ അഭയസ്ഥാനമാണ് ജുഡീഷ്യറിയെന്നതു ജഡ്ജിമാരും അഭിഭാഷകരും പരസ്പരം അഭിനന്ദിക്കാൻ പറയുന്നതാണ്; സാധാരണക്കാർക്കു ജുഡീഷ്യറിയിലുള്ള വിശ്വാസം വലിയതോതിൽ ശോഷിച്ചിരിക്കുന്നു.’ ശോഷണത്തിന് അദ്ദേഹം പറഞ്ഞ കാരണങ്ങൾ പലതാണ്; കേസുകൾ തീർപ്പാക്കുന്നതിലെ വലിയ കാലതാമസവും മികച്ച അഭിഭാഷകരെവച്ചു വാദിപ്പിച്ചു കേസ് ജയിക്കാനുള്ള സാധാരണക്കാരുടെ ശേഷിയില്ലായ്മയും ഉൾപ്പെടെ. 1950കളിലെ അഥവാ നാമൊരു റിപ്പബ്ലിക് രാഷ്ട്രമായി ജീവിതം തുടങ്ങിയ കാലത്തെ സ്ഥിതിയോടു താരതമ്യം ചെയ്താണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന വിശ്വാസച്ചോർച്ച ജസ്റ്റിസ് വിശദീകരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.