കേരളത്തിന്റെ വികസനത്തിനെ മുന്നോട്ടു കൊണ്ടു പോകുവാൻ സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കുമെന്ന ബജറ്റ് പ്രഖ്യാപനം സ്വാഗതാർഹമാണെന്നു പറയുന്നു ഡോ.ബി.എ.പ്രകാശ്. 1990 കളിൽ ഉദാരവൽക്കരണം നടപ്പിലാക്കിയപ്പോൾ അതിനെതിരെ വലിയ പ്രക്ഷോഭമാണ് സിപിഎം ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർട്ടികൾ ഉയർത്തിയത്. അത്തരം നിലപാടുകൾ കാലോചിതമായി മാറുന്നുവെന്നത് നല്ല കാര്യമാണ്. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബാക്കി മാറ്റാനുള്ള ശ്രമവും നല്ലതാണ്. അതേസമയം, സംസ്ഥാനം ഇതുവരെ കാണാത്ത ധനകാര്യ തകർച്ചയിലാണെന്ന് എല്ലാവർക്കും അറിയാം. ആ സാഹചര്യത്തെ തരണം ചെയ്യാനുള്ള ശക്തമായ നടപടികളാണ് ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിൽനിന്നു പ്രതീക്ഷിച്ചിരുന്നത്. അതിനുള്ള നടപടികളൊന്നും അദ്ദേഹം പ്രഖ്യാപിച്ചില്ലെന്നത് നിരാശപ്പെടുത്തുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com