വർഷം 12 കഴിഞ്ഞിട്ടും ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സംഭവം കേരള സമൂഹം ഞെട്ടലോടെയാണ് ഓർക്കുന്നത്. ഈ കേസിൽ മുഖ്യ പ്രതികൾക്ക് ശിക്ഷ വർധിപ്പിക്കുമെന്ന് കഴിഞ്ഞ മാസം 19ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പ്രതികൾക്ക് വിചാരണക്കോടതി ജീവപര്യന്തം തടവ് നൽകിയത് ഹൈക്കോടതി ശരിവയ്ക്കുകയും ഇവരിൽ 6 പ്രതികൾക്കെതിരെ ഗൂഢാലോചനക്കുറ്റം കൂടി കണ്ടെത്തുകയും ചെയ്തു. ഇതുകൂടാതെ വിചാരണക്കോടതി വിട്ടയച്ച രണ്ടു പേർക്കെതിരെയും ഹൈക്കോടതി ഗൂഢാലോചനക്കുറ്റം കണ്ടെത്തി. ഇതോടെ പ്രതികൾക്ക് പരമാവധി ശിക്ഷയായ വധശിക്ഷ വിധിക്കുമോയെന്നായിരുന്നു ഉയർന്ന അടുത്ത ചോദ്യം. എന്നാൽ ഹൈക്കോടതി നൽകിയത് ഇരട്ട ജീവപര്യന്തം. വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെയും ടിപിയുടെ ഭാര്യ കെ.കെ.രമയുടെയും ആവശ്യം. നിഷ്ഠൂരമായ സംഭവമാണെന്നും പ്രതികൾ ദയ അർഹിക്കുന്നില്ലെന്നും അപൂർവങ്ങളിൽ അപൂർവങ്ങളായ കേസാണിതെന്നും അവർ വാദിച്ചു. എന്നിട്ടും ഇരട്ട ജീവപര്യന്തമാക്കി ശിക്ഷാ വിധി വന്നത് എന്തുകൊണ്ടാവും? ഇക്കാര്യത്തിൽ എന്തൊക്കെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആധാരമാക്കിയതെന്ന് അറിയാം വിശദമായി.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com