ഭരണത്തിൽ പത്തു വർഷം പൂർത്തിയാക്കിയ, കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ നേരിടാൻ യുഡിഎഫും എൽഡിഎഫും നിരവധി വിഷയങ്ങളുമായാണ് കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നത്. ഇന്ധനവില മുതൽ അയോധ്യ വരെയുണ്ട് ആ ചര്‍ച്ചയിൽ. അതേസമയം, യുഡിഎഫും എല്‍ഡിഎഫും പരസ്പരം പോരാടുക എന്തിന്റെ പേരിലായിരിക്കും? പിണറായി സർക്കാറിന്റെ ഏഴര വർഷത്തെ ഭരണത്തിന്റെ കുറ്റപത്രമായിരിക്കും യുഡിഎഫിന്റെ മുഖ്യ പ്രചരണായുധം. അതിൽ സ്വര്‍ണക്കടത്തുണ്ട്, ഡോളർ കള്ളക്കടത്തുണ്ട്, കരിമണൽ വിവാദവും മാസപ്പടിയും എക്സാലോജിക്കുമുണ്ട്. അവയ്ക്കൊപ്പം, ക്ഷേമ പെൻഷനും ശമ്പളവും മുടങ്ങിയതം പ്രതിപക്ഷത്തിന്റെ ആയുധങ്ങളാകും. അതേസമയം, സംസ്ഥാനത്തും കേന്ദ്രത്തിലും ഭരണമില്ലാത്ത കോൺഗ്രസിനെ നേരിടാൻ എൽഡിഎഫിന് കാര്യമായ വിഷയങ്ങളില്ലതാനും....

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com