ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം നെടുകെ പിളർന്നിട്ട് അറുപതാണ്ടുകൾ (1964-2024) പിന്നിട്ടിരിക്കുന്നു. അടിയന്തരാവസ്ഥയ്‌ക്ക് ശേഷം 1978 മുതൽ മുഖ്യധാര കമ്യൂണിസ്റ്റ് പാർട്ടികളായ സിപിഐയും സിപിഎമ്മും ഇടത് ഐക്യമെന്ന നിലപാടിന്റെ അടിസ്ഥാനത്തിൽ ദേശീയതലത്തിൽ യോജിപ്പിലാണെങ്കിലും രണ്ട്‌ പാർട്ടികളായിതന്നെ തുടരുന്നു. പ്രത്യയശാസ്ത്ര ഭിന്നതകൾ നിലനിൽക്കുന്നത് കൊണ്ട് ലയനത്തിന് ഇനിയും സമയമായില്ല പോലും! 1952ലെ പ്രഥമ പൊതു തിരഞ്ഞെടുപ്പിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിക്ക് ദേശീയ തലത്തിൽ 9 ശതമാനത്തിനടുത്ത് വോട്ട് ലഭിച്ചു. 2019ലെ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികൾക്കും കൂടി ലഭിച്ചത് 2 ശതമാനത്തിലും താഴെ വോട്ട്! 1964ൽ അവിഭക്ത പാർട്ടി പിളർന്നതിന്റെ തുടർ ചലനമെന്നോണം 1968ൽ പിറന്നു വീണ നക്സലൈറ്റ് പ്രസ്ഥാനവും ശിഥിലീകരിക്കപ്പെട്ട് ദുർബലാവസ്ഥയിൽ കിതയ്ക്കുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com