ദീവാളിക്ക് സ്വെറ്ററിടാം, ഹോളിക്ക് ഊരാം: ‍ഡൽഹിയിൽ ജീവിച്ച രണ്ടു കൊല്ലത്തിനിടെ (1990-1992) പറഞ്ഞുകേട്ട നാടൻ ചൊല്ലായിരുന്നു അത്. ഒക്ടോബർ-നവംബറിൽ തണുപ്പുകാലത്തിന്റെ തുടക്കത്തിലാണല്ലോ ഉത്തരേന്ത്യക്കാരുടെ ഏറ്റവും വലിയ ആഘോഷമായ ദീപാവലിയുടെ വരവ്. അതാണ് അപ്പോൾ സ്വെറ്ററിട്ടു തുടങ്ങാം എന്നു പറയുന്നത്. അതുപോലെ തണുപ്പില്ലാതായിത്തുടങ്ങുന്ന മാർച്ചിലാണ് ഹോളിയുടെ വരവ്, അതുകൊണ്ട് അന്നു കമ്പിളിക്കുപ്പായം ഊരാമെന്ന്. അതുപോലെ ഒരു ചൊല്ല് കേരളത്തിലും ചിലേടങ്ങളിലുണ്ട്: ശിവരാത്രിപ്പിറ്റേന്നു വീശുപാള എടുക്കാമെന്ന്. ശിവരാത്രി വരുന്ന ഫെബ്രുവരി-മാർച്ചിൽത്തന്നെയാണല്ലോ നമ്മുടെ ചൂടുകാലം തുടങ്ങുന്നത്. എന്നാൽ, ഈ വർഷം ശിവരാത്രിക്കും എത്രയോ മുൻപുതന്നെ നമ്മൾ എസിയും ഫാനും ഓണാക്കിത്തുടങ്ങി. കൊല്ലുന്ന ചൂടിനാൽ മാമരം വേവുന്നു, പുല്ലിന്റെ കാരിയം എന്തു ചൊൽവൂ എന്ന് വൈലോപ്പിള്ളി ചോദിച്ചപോലെ കുംഭംതന്നെ ഇങ്ങനെയാണെങ്കിൽ മീനവും മേടവും എന്തായിരിക്കും എന്നാണ് ഇപ്പോഴത്തെ പേടി.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com