ചെലവുകൾക്കാവശ്യമായ പണത്തിനു പോലും കേന്ദ്രവുമായി ‘സംഘട്ടന’ത്തിലാണ് കേരളം. കൂടുതൽ കടമെടുക്കാൻ അനുമതി നൽകിയില്ലെങ്കിൽ എല്ലാം അവതാളത്തിലാകും. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ, എങ്ങനെ പരിശ്രമിച്ചും കോടതിയിൽനിന്ന് അനുകൂല വിധിക്ക് ശ്രമിക്കുകയാണ് കേരളം.
അതിനിടെ നികുതി പിരിവ്, സംസ്ഥാനങ്ങളുമായി പങ്കിടൽ തുടങ്ങിയ വിഷയങ്ങളിൽ തീരുമാനമെടുക്കുന്ന ധനകാര്യ കമ്മിഷൻ നടത്തിയ ഒരു നീക്കം കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയായോ?
Mail This Article
×
കൂടുതൽ കടമെടുപ്പിന് അനുമതി തേടിയുള്ള കേരളത്തിന്റെ ഹർജിയിൽ മാർച്ച് 21ന് വിധി വരാനിരിക്കുകയാണ്. സുപ്രീം കോടതി ഇടപെടലിനെത്തുടർന്ന് കേന്ദ്ര സർക്കാർ അനുവദിച്ച 13,608 കോടി രൂപയിൽ 8742 കോടിയുടെ കടമെടുപ്പ് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം പൂർത്തിയാക്കി. വൈദ്യുതി മേഖലയിൽ പരിഷ്കാരങ്ങൾ നടപ്പാക്കിയതും കെഎസ്ഇബിയുടെ നഷ്ടം ഏറ്റെടുത്തതും കണക്കിലെടുത്ത് കേരളത്തിന് 4866 കോടി കൂടി കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടുമുണ്ട്. മാർച്ച് 26ന് ഇൗ തുക കൂടി വായ്പയെടുക്കുന്നതോടെ ഇൗ വർഷം കടമെടുപ്പു പൂർത്തിയാകും. അതിനിടെയാണ് കൂടുതൽ കടമെടുപ്പിന് അനുമതി തേടിയുള്ള ഹർജി സുപ്രീം കോടതിക്കു മുന്നിലെത്തുന്നത്.
വിധി പ്രതികൂലമായാൽ വർഷാവസാന ചെലവുകൾ പോലും നിറവേറ്റാൻ കഴിയാത്ത സാഹചര്യമായിരിക്കും. ലോക്സഭാ തിരഞ്ഞെടുപ്പു കൂടി വന്നതോടെ കേന്ദ്രവുമായുള്ള പോരാട്ടം കേരളം ശക്തമാക്കുകയും ചെയ്തു. അനുവദിക്കേണ്ട തുകകളിൽ പലതും കേന്ദ്രം അശാസ്ത്രീയ നടപടികളിലൂടെ തടഞ്ഞെന്നും അവയിൽ നിയന്ത്രണം കൊണ്ടുവന്നുവെന്നുമാണ് കേരളം വാദിക്കുന്നത്. അതിന് കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ നടപടിയും.
English Summary:
Centre-Southern States Tax Sharing Row: Is the Fifteenth Finance Commission's Formula Wrong?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.