അടുത്തകാലത്തു കേട്ട കഥ: കടൽക്കരയിലെ ചാരുബെഞ്ചിലിരുന്ന് അസ്തമയസൂര്യന്റെ കിരണങ്ങളേറ്റ്, എൺപതിനോടടുത്ത സുഹൃത്തുക്കളായ രവിയും ചന്ദ്രനും കുശലം പറയുകയാണ്. ആനന്ദം പകർന്നുകൊണ്ട് ഉപ്പിന്റെ മണമുള്ള ഇളംകാറ്റ് ഇരുവരെയും തൊട്ടുതലോടിപ്പോകുന്നു. രവി: താൻ കണ്ടുകാണില്ല, മുംബൈയിൽ കഴിയുന്ന എന്റെ ചെറുമകളെ. ബാലന്റെ മകളാണ്. ഈ പ്രായത്തിലുള്ള ഇപ്പോഴത്തെ പല കുട്ടികളെയുംപോലെ അവളും ബിടെക് കഴിഞ്ഞ് സോഫ്റ്റ്‌വെയറിൽ ജോലി ചെയ്യുന്നു. കൊച്ചുസുന്ദരിയാണവൾ. കൂടെക്കൂടെ അവളുടെ വിഡിയോ കോൾ വരും. അവളുടെ കല്യാണം നടത്തണം. തന്റെ മനസ്സിൽ ഏതെങ്കിലും നല്ല പയ്യനുണ്ടെങ്കിൽ അറിയിക്കണേ... ചന്ദ്രൻ: ആ കുട്ടിക്ക് പ്രത്യേക താൽപര്യം വല്ലതുമുണ്ടോ? രവി: ഓ, അങ്ങനെ ശാഠ്യമൊന്നുമില്ല. പയ്യന് എംടെക്കുണ്ടായിരിക്കണം. എസിയടക്കം എല്ലാ സൗകര്യങ്ങളുമുള്ള സ്വന്തം വീടും നല്ല കാറും വേണം. ജോലി നല്ല കമ്പനിയിലായിരിക്കണം. അവളുടെ ശമ്പളംവച്ചു നോക്കുമ്പോൾ പയ്യന് മാസം ഒരു ലക്ഷമായാലും മതി.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com