മുഖവുര ആവശ്യമില്ലാത്ത നേതാവാണ് കെ.സുരേന്ദ്രൻ. ബിജെപിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുന്നതിനൊപ്പം വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുക എന്ന വലിയ ദൗത്യം കൂടിയാണ് സംസ്ഥാന പ്രസിഡന്റായ കെ.സുരേന്ദ്രനു വന്നു ചേർന്നിരിക്കുന്നത്. പത്മജ വേണുഗോപാലിന്റെ ബിജെപിയിലേക്കുള്ള വരവു തൊട്ട് വയനാട്ടിലെ അപ്രതീക്ഷിത സ്ഥാനാർഥിത്വം വരെയുള്ള ഒരു പിടി സംഭവങ്ങളെ സംബന്ധിച്ചു നടക്കുന്ന പ്രചാരണങ്ങൾക്ക് ഈ അഭിമുഖത്തിൽ കെ.സുരേന്ദ്രൻ മറുപടി നൽകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ‘രണ്ടക്കം’ എന്തെന്ന് വ്യക്തമാക്കുന്നു. മറ്റു പാർട്ടികളിൽനിന്നു ബിജെപിയിലേയ്ക്കുളള വരവിനോടും അതിനെതിരെ ബിജെപിക്ക് അകത്ത് ഉയരുന്ന വിമർശനങ്ങളോടും പ്രതികരിക്കുന്നു. തിരഞ്ഞെടുപ്പിനു ശേഷമുള്ള തന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും സുരേന്ദ്രന് ഉത്തരമുണ്ട്. ബിജെപിക്കു ചുറ്റും ഉയരുന്ന എല്ലാ ചോദ്യങ്ങളോടും പാർട്ടിക്കു പറയാനുള്ളത് അറിയാൻ ആഗ്രഹിക്കുന്നവർ ഈ അഭിമുഖം വായിക്കുക. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി കെ.സുരേന്ദ്രൻ ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com