കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ ജീവനക്കാരൻ പീഡിപ്പിച്ച സംഭവത്തിൽ അതിജീവിതയ്ക്ക് അനുകൂലമായ റിപ്പോർട്ട് നൽകിയതിന്റെ പേരിൽ വേട്ടയാടപ്പെട്ട സീനിയർ നഴ്‌സിങ് ഓഫിസർ പി.ബി.അനിതയുടെ പോരാട്ടം ഫലം കാണുന്നു. തനിക്കൊപ്പം നിന്നത് അനിത മാത്രമാണെന്ന് അതിജീവിത മൊഴിനൽകിയിട്ടുപോലും സർക്കാർ കൈയൊഴിഞ്ഞതിൽ പ്രതിഷേധിച്ചായിരുന്നു അനിതയുടെ പോരാട്ടം. അനിതയെ ഇടുക്കിയിലേക്ക് സ്ഥലംമാറ്റിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിനുശേഷവും കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലിക്ക് പ്രവേശിക്കാൻ അനുവദിക്കാതിരുന്ന സർക്കാർ ഒടുവിൽ തീരുമാനം മയപ്പെടുത്തി. ജോലി തിരികെക്കിട്ടാൻ മാത്രമായിരുന്നില്ല, അതിജീവിതയ്ക്ക് നീതി ഉറപ്പു വരുത്താൻ കൂടിയാണ് തന്റെ പോരാട്ടമെന്ന് അനിത വ്യക്തമാക്കുന്നു. നീതിക്കൊപ്പം നിന്നതിന്റെ പേരിൽ കടന്നുപോകേണ്ടി വന്ന കനൽ വഴികളെപ്പറ്റി മനോരമ ഓൺലൈൻ പ്രീമിയത്തിൽ അനിത മനസ്സ് തുറക്കുന്നു...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com