“നെല്ലൈ എനതു എല്ലൈ; കുമാരി എനതു തൊല്ലൈ" (തിരുനെൽവേലി എന്റെ അതിർത്തി, കന്യാകുമാരി എന്റെ പ്രശ്നവും). കേരളത്തിനോട് ചേർന്ന് കിടക്കുന്ന കന്യാകുമാരിയെ കുറിച്ചുള്ള അന്തരിച്ച എം. കരുണാനിധിയുടെ വാക്കുകളാണ് ഇത്. ലോക്സഭ തിരഞ്ഞെടുപ്പിൽ കന്യാകുമാരി ജയിപ്പിച്ചു വിട്ടവരുടെ രാഷ്ട്രീയം പരിശോധിച്ചാൽ കരുണാനിധിയുടെ വാക്കുകളുടെ അർഥം മനസ്സിലാവും. ലോക്സഭ തിരഞ്ഞെടുപ്പുകളിൽ ദേശീയപാർട്ടികളെ നെഞ്ചേറ്റുന്ന കന്യാകുമാരി കൂടുതലും കോൺഗ്രസ്സിനോടാണ് ചായ്‍വ് കാട്ടിയിട്ടുള്ളത്. എന്നാൽ 1999ലും 2014ലും രണ്ടു വട്ടം ബിജെപിയെയും ജയിപ്പിച്ചു. ഇതൊക്കെ മനസ്സിലുള്ളതിനാലാണ് പ്രചാരണത്തിന്റെ അന്തിമഘട്ടത്തിൽ അയൽനാട്ടിലെ പോരാട്ടം നേരിട്ടറിയാനായി കന്യാകുമാരിയിലേക്ക് വണ്ടികയറിയത്. വരുന്ന വെള്ളിയാഴ്ച നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിലാണ് തമിഴ്നാട്ടിലെ വോട്ടർമാർ പോളിങ് ബൂത്തിലേക്ക് എത്തുക.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com