കേരള രാഷ്ട്രീയത്തിൽ നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ സിനിമ, സാഹിത്യ, സാംസ്കാരിക മേഖലയിലെ ഒട്ടേറെ പ്രമുഖർ മത്സരിച്ചിട്ടുണ്ട്. അവർക്കു ലഭിച്ച ചിഹ്നം പക്ഷേ അത്ര ‘പ്രമുഖ’മായിരുന്നില്ല.
ഏപ്രില്‍ 26ന് പലവിധ ചിഹ്നങ്ങൾക്കു മുന്നിൽ വോട്ടു കുത്താൻ പോകുമ്പോൾ ആ ചിഹ്നങ്ങള്‍ക്കും ചില കഥ പറയാനുണ്ടാകില്ലേ? പരിചിതമായ കൈപ്പത്തിയും അരിവാൾ ചുറ്റികയും താമരയുമൊക്കെ കൂടാതെ ചില ‘സ്വതന്ത്ര’ ചിഹ്നങ്ങളും കാണാം വോട്ടിങ് യന്ത്രത്തിൽ. അത്തരം ചിഹ്നങ്ങളിൽ മത്സരിച്ചു ജയിച്ചവരുടെയും തോറ്റവരുടെയും കഥകളിലേക്ക്...
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളത്ത് വോട്ടു ചെയ്യാൻ പോളിങ് ബൂത്തിൽ കാത്തു നിൽക്കുന്ന മമ്മൂട്ടി (Photo: AFP)
Mail This Article
×
സ്വതന്ത്ര സ്ഥാനാർഥികളുടെ യഥാർഥ വേദന പലപ്പോഴും അവർക്ക് അനുവദിച്ചു കിട്ടുന്ന ചിഹ്നങ്ങളായിരിക്കും. കാരണം സ്വതന്ത്ര സ്ഥാനാർഥിക്ക് സ്വന്തം പേര് മാത്രം വോട്ടറുടെ മനസ്സിൽ പതിപ്പിച്ചാൽ പോരാ, ചിഹ്നം കൂടി പഠിപ്പിക്കണം. ഒരിക്കൽ ലഭിച്ച ചിഹ്നം അടുത്ത തവണ മത്സരിക്കുമ്പോൾ ലഭിക്കുമോ എന്ന ആശങ്കയും സ്വതന്ത്രർക്കുണ്ട്. ചിഹ്നം മാറ്റിയതു മൂലം പരാജയം നേരിട്ടവരും കേരള രാഷ്ട്രീയത്തിലുണ്ട്. മറ്റൊരു കൂട്ടർ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ സ്വതന്ത്രരായി മത്സരിക്കുന്നവരാണ്. ഇവിടെ സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്തുന്നതിനേക്കാളും പിന്തുണ നൽകുന്ന പാർട്ടി വിയർക്കുന്നത് വോട്ടർമാർക്ക് മുന്നിൽ ചിഹ്നം പരിചയപ്പെടുത്താനാവും. കേരള രാഷ്ട്രീയത്തിൽ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച സിനിമാ, സാഹിത്യ മേഖലയിലെ പ്രമുഖരായ വ്യക്തികളുടെ ജയപരാജയങ്ങളെ കുറിച്ചും അതിൽ ചിഹ്നങ്ങൾ വഹിച്ച വലിയ പങ്കും വളരെ വലുതാണ്. കൗതുകം നിറഞ്ഞ ആ കഥകളിൽ മമ്മൂട്ടിയും ശോഭനയും കെ. കരുണാകരനും മാധവിക്കുട്ടിയും കടമ്മനിട്ടയും ഒഎൻവിയുമെല്ലാമുണ്ട്.
English Summary:
How Symbols Shape the Political Fortunes of Independent Candidates in Kerala Elections
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.