മുൻപെങ്ങുമില്ലാത്ത വിധം കുട്ടികൾ ആത്മഹത്യ ചെയ്യുന്ന വാർത്തകൾ ദിനംപ്രതി നമ്മൾ കാണുന്നുണ്ട്. സ്കൂളിൽ നിന്നോ വീട്ടിൽ നിന്നോ ഉള്ള കളിയാക്കലുകൾ, പരീക്ഷാഫലത്തെപ്പറ്റിയുള്ള ആശങ്ക, മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്നങ്ങൾ, പ്രേമനൈരാശ്യം, മൊബൈൽ ഫോണോ വീഡിയോ ഗെയിമോ നിഷേധിക്കൽ തുടങ്ങി കാരണങ്ങൾ പലതുമുണ്ടാവാം. ഓരോ തവണ കുഞ്ഞു മരണങ്ങൾ വേദനിപ്പിക്കുമ്പോഴും, എന്താണീ കുട്ടികൾ ഇങ്ങനെ, ചെറിയ വിഷമങ്ങൾ പോലും അവർക്ക് താങ്ങാനാവാതെ വരുന്നതെന്തുകൊണ്ടാവാം എന്ന ചർച്ചകളും ഉയരാറുണ്ട്. കുട്ടികളുടെ ഏറ്റവും വലിയ സമ്മർദ കാലങ്ങളിലൊന്നാണ് പരീക്ഷാഫലം കാത്തിരിക്കുന്ന സമയം. മാതാപിതാക്കളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനാവുമോ എന്ന ആശങ്ക എത്ര പേരുടെ ജീവനാണ് എടുക്കുന്നത്. കുട്ടികളിലെ ആത്മഹത്യാ പ്രവണത കൂടുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണ്? അവ എങ്ങനെ പ്രതിരോധിക്കാം? ഒപ്പം നിൽക്കുന്നവർക്ക് അതിന് എന്തൊക്കെ ചെയ്യാൻ കഴിയും? കോട്ടയം, കാരിത്താസ് ആശുപത്രിയിലെ കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ് ഡോ. ചിക്കു മാത്യു മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com