ഗ്രീസിലെ ആതൻസിൽ ഈയിടെ സമാപിച്ച യൂറോപ്യൻ ഹൃദയശാസ്ത്ര സമിതിയുടെ സമ്മേളനത്തിൽ ബ്രിട്ടനിലെ ആൻഗ്ലിയാ സർവകലാശാലയിലെ ഡോ. സഫി പെഡോക് ഒൻപതു ഗവേഷണങ്ങളുടെ അതിവിശദമായ ഏകോപനപഠനം അവതരിപ്പിച്ചു: ‘‘ലിഫ്റ്റും കോണിയും ഉണ്ടെങ്കിൽ ലിഫ്റ്റ് ഉപേക്ഷിച്ചു കോണി കയറിക്കോളൂ. അതു നിങ്ങളുടെ ഹൃദയത്തെ രക്ഷിക്കും.’’ ജീവന്റെ ജീവനായ ഹൃദയം തളരാതിരിക്കാൻ ആരോഗ്യശാസ്ത്രം പല തന്ത്രങ്ങൾ ഉപദേശിക്കുന്നുണ്ട്. എന്നാൽ, ഹൃദ്രോഗം തടയാൻ നിർദേശിക്കുന്ന വ്യായാമക്രമങ്ങൾ നാലിലൊരാൾ അനുസരിക്കുന്നില്ല. ഹൃദയാരോഗ്യവും കോണികയറ്റവുമായുള്ള ബന്ധം പഠിച്ച ഒൻപതു ഗവേഷണ പ്രബന്ധങ്ങൾ തയാറാക്കാനുള്ള പരീക്ഷണത്തിൽ 35നും 84നും ഇടയിൽ പ്രായമുള്ള 4,80,479 പേരാണ് പങ്കെടുത്തത്. കോണി കയറുന്നവരെയും കയറാത്തവരെയും താരതമ്യപ്പെടുത്തിയപ്പോൾ എല്ലാത്തരം ആരോഗ്യപ്രശ്നങ്ങളും കോണി കയറുന്നവരിൽ 24% കുറവായിരുന്നു. ഹൃദ്രോഗബാധ 39% കുറവായിരുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com