അടൂരിൽ ‘പിന്നിലേക്ക്’ മാറിയ രാഹുൽ: ഇന്ന് മോദിയുടെ എതിരാളിയായ ‘വർക്കിങ് ലീഡർ’; ഗുംഗി ഗുഡിയയുടെ പ്രിയപ്പെട്ടവൻ
Mail This Article
2004ലാണ്. ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് രാഹുൽ ഗാന്ധി ഔദ്യോഗികമായി രംഗപ്രവേശം ചെയ്തശേഷമുള്ള ആദ്യ അഭിമുഖങ്ങളിലൊന്ന് ഇപ്പോഴും യുട്യൂബിലുണ്ട്. ചോദ്യ കർത്താവായ സഞ്ജീവ് ശ്രീവാസ്തവ മുപ്പത്തിനാലുകാരനായ രാഹുൽ ഗാന്ധിയോട് അന്നു ചോദിച്ചു: ‘‘നിങ്ങളോ പ്രിയങ്കയോ– തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലിറങ്ങുന്നത് ആരായിരിക്കുമെന്നതിനെ ചൊല്ലി ഒരുപാട് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോൾ സ്ഥാനാർഥിത്വത്തിലേക്ക് രാഹുൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. സ്വാഭാവികമായും നെഹ്റു ഗാന്ധി–കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ കിരീടം നിങ്ങളിലേക്ക് എത്തിയിരിക്കുന്നു...?’’ ചോദ്യം തീർന്നയുടൻ സംശയമൊട്ടുമില്ലാതെ രാഹുലിന്റെ മറുപടി വന്നു: ‘‘അതു തിരഞ്ഞെടുക്കപ്പെടലോ എനിക്ക് അനൂകൂലമായി കാര്യങ്ങൾ വരികയോ ആയിരുന്നില്ല. ഞങ്ങൾ രണ്ടുപേരും വളർന്നു വന്നത് അവരുടെ അച്ഛനും അമ്മാവനും മുത്തശ്ശിയും മുതുമുത്തച്ഛനും വളർന്നതു പോലെ തന്നെയാണ്. അവർ വളർന്നത്