ഐപിഎൽ മത്സരങ്ങളിൽ ബോളുകളെ തീയുണ്ടകളാക്കി അതിർത്തിയിലേക്ക് പായിക്കുന്ന ഇന്ത്യൻ യുവ താരങ്ങളെ ഇക്കുറി ട്വന്റി20 ലോകകപ്പിൽ പരിഗണിക്കുമോ? അതോ സമയമാകുമ്പോൾ പതിവുപോലെ സീനിയർ താരങ്ങൾക്കാകുമോ അവസരം നൽകുക?
2011ന് ശേഷം ഒരു ലോകകിരീടം പോലും സ്വന്തമാക്കാനാവാത്ത ടീമാണ് ഇന്ത്യ. അവസാനം വരെയെത്തി കാലിടറി വീഴുന്നത് അവസാനിപ്പിക്കണമെങ്കിൽ ഒന്നും നഷ്ടപ്പെടാനില്ലാത്തവരെപ്പോലെ കളിക്കുകയാണ് പ്രതിവിധി. 2007ലെ ധോണിയുടെ ടീമിനെപ്പോലെ, അത്തരമൊരു ടീമിനെ ഇന്ത്യയ്ക്ക് ഇത്തവണയെങ്കിലും ലഭിക്കുമോ?
അഭിഷേക് ശർമ ഐപിഎൽ മത്സരത്തിനിടെ (Photo by Money SHARMA / AFP)
Mail This Article
×
സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഇത്തവണത്തെ ബാറ്റിങ് ആരും അസൂയയോടെ നോക്കിപ്പോകും. ബോളർമാരെ ഒട്ടും ബഹുമാനിക്കാതെ, തലങ്ങും വിലങ്ങും അടിയോടടി. ടീമിനായി ഓസ്ട്രേലിയയുടെ ലോകകപ്പ് ജേതാവ് ട്രാവിസ് ഹെഡ് ഒരറ്റത്ത് സംഹാര താണ്ഡവമാടുമ്പോൾ എതിർവശത്ത് അതിമനോഹരമായി സിക്സറുകൾ പറത്തുന്നത് ഒരു അൺക്യാപ്‌ഡ് ഇന്ത്യൻ താരമാണ്... അഭിഷേക് ശർമ. യുവ്‌രാജ് സിങ്ങിന്റെ ശിഷ്യനായ ഈ പഞ്ചാബി താരം, യുവിയെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.
ബാറ്റിങ് പറുദീസയായ ഫ്ലാറ്റ് പിച്ചുകൾ എന്ന കുറ്റം പറയാമെങ്കിലും ഭയമില്ലാതെ അത്രയേറെ അനായാസമായാണ് അഭിഷേകിന്റെ ബാറ്റ് ചലിക്കുന്നത്. അഭി ക്രീസിലുള്ള മിക്ക കളികളിലും സ്ട്രൈക് റേറ്റ് ഹെഡിനും മുകളിലായിരുന്നു. ഏതു ടീമും കൊതിക്കുന്ന ഈ ഓപ്പണർ, ട്വന്റി 20 ലോകകപ്പ് നടക്കുന്ന വർഷം ഇന്ത്യൻ ടീമിലേക്കുള്ള ചർച്ചയിൽപോലും വരുന്നില്ല എന്നതാണ് കഷ്ടം. വെറുമൊരു സീസണിലെ സ്പാർക് കണ്ട് ടീമിലെടുക്കണമെന്ന് പറയുകയാണോ. സംശയം തോന്നാം? എന്നാൽ അഭിഷേകിന്റെ കാര്യത്തിൽ അങ്ങനെയൊരു ശങ്ക വേണ്ട. ആഭ്യന്തര മത്സരങ്ങളിലെ ‘കില്ലാടി’യാണ് താരം.
English Summary:
Indian T20 Team Dilemma: Veteran Presence vs Emerging Youth Stars
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.