ADVERTISEMENT

പലിശ താഴുമ്പോള്‍ നിലവിലെ ഭവന വായ്പ കുറഞ്ഞ പലിശയുള്ള മറ്റ് ബാങ്കിലേയ്ക്ക് സ്വിച്ച് ഓവര്‍ ചെയ്യാനുള്ള അവസരമുണ്ട്.  മത്സരത്തിന്റെ ഭാഗമായി പല ബാങ്കുകളും ഇത്തരം സ്വിച് ഓവറിനു കൂടുതല്‍ ഇളവ് പ്രഖ്യാപിക്കുന്നുമുണ്ട്. പല ബാങ്കുകളും ഇതിന് പ്രത്യേക വിഭാഗം ആരംഭിച്ചിട്ടുമുണ്ട്. നിങ്ങളുടെ വായ്പയേക്കാള്‍  കുറഞ്ഞ പലിശ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങള്‍ ഏറെ ഉണ്ടാകും. ഇങ്ങനെ കുറഞ്ഞ നിരക്കുള്ള മറ്റ് ബാങ്കുകളിലേക്ക് വായ്പ മാറ്റിയാല്‍  നിങ്ങള്‍ക്ക് ആകര്‍ഷകമായ ലാഭം കിട്ടാം.

പക്ഷേ എല്ലാ വായ്പകളും ഇങ്ങനെ മാറ്റുന്നത് ആദായകരമാവില്ല. ഇക്കാര്യത്തില്‍ പരിഗണിക്കേണ്ട പ്രധാനപ്പെട്ട രണ്ട് കാര്യങ്ങള്‍ പലിശനിരക്കും വായ്പയുടെ ബാക്കിയുള്ള തിരിച്ചടവ് വര്‍ഷങ്ങളുമാണ്.

പലിശ നിരക്ക്

ബാങ്കിങ് വിദഗ്ധർ നിര്‍ദേശിക്കുന്നത് പൊതുവേ  പലിശ നിരക്കില്‍ അര ശതമാനമെങ്കിലും കുറവുണ്ടെങ്കിലേ വായ്പ മറ്റൊരു ബാങ്കിലേക്ക് മാറാവൂ എന്നാണ്. ഇല്ലെങ്കില്‍ നേട്ടം ഉണ്ടാകില്ല. കാരണം പുതിയ ബാങ്കിന്റെ  പ്രോസസിംഗ് ഫീസ്, ഡോക്യുമെന്റേഷന്‍ ചെലവ് തുടങ്ങിയവയെല്ലാം പരിഗണിക്കണം. എന്നാല്‍ ചില കേസുകളില്‍ കാല്‍ ശതമാനം പലിശ വ്യത്യാസമുണ്ടെങ്കിലും ഇത് ആദായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

ബാക്കിയായ തിരിച്ചടവ് വര്‍ഷം

വായ്പ ഇനി എത്രവര്‍ഷം കൂടി തിരിച്ചടയ്ക്കാനുണ്ട് എന്നത് പ്രധാനമാണ്. 10 വര്‍ഷമെങ്കിലും  ബാക്കിയുണ്ടെങ്കിലേ  ഇതിന് മുതിരാവൂ. കാരണം വായ്പകളുടെ തുടക്ക വര്‍ഷങ്ങളില്‍ തിരിച്ചടവിന്റെ സിംഹഭാഗവും പലിശ അടവാണ്. മുതലിലേക്ക് പോകുന്നത് നാമമാത്ര തുകയാണ്. അതുകൊണ്ട് തിരിച്ചടവ് പകുതിയെങ്കിലും ബാക്കിയായ വായ്പകളെ സ്വിച്ച് ഓവര്‍ ചെയ്യാവൂ.

15 വര്‍ഷം കാല്‍ ശതമാനം

തിരിച്ചടവ് ബാക്കി 15 വര്‍ഷത്തിലധികമാണെങ്കില്‍ കാല്‍ ശതമാനം പലിശ കുറവുള്ള ബാങ്കിലേക്ക് വായ്പ മാറ്റിയാലും ചെറിയ തോതില്‍ ആദായകരമാണ്. എന്നാല്‍ തിരിച്ചടവ് വര്‍ഷം ഇതിലും കുറഞ്ഞാല്‍ ഇത്ര ചെറിയ പലിശ വ്യത്യാസത്തില്‍ വായ്പ മാറ്റുന്നത് ആദായകരമാവില്ല.

10 വര്‍ഷം അര ശതമാനം

തിരിച്ചടവ് ബാക്കി പത്ത് വര്‍ഷമെങ്കിലുമുണ്ടെങ്കില്‍ അര ശതമാനത്തിന്റെ പലിശ കുറവ് പരിഗണിക്കാം. അതിലും താഴെയാണ് ബാക്കിയുള്ള തിരിച്ചടവ് വര്‍ഷമെങ്കില്‍ പലിശ നിരക്കിലെ വ്യത്യാസം ഇനിയും കുടുതലായിരിക്കണം.

English Summary : home Loan Switch Over Know these Things 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com