ADVERTISEMENT

മഹാവ്യാധി പടരുമ്പോള്‍ അധിക സുരക്ഷ എന്ന നിലയ്ക്കാണ് വൈഫൈ (കോണ്ടാക്ട്‌ലസ്) കാര്‍ഡുകളുടെ വിതരണം ബാങ്കുകള്‍ സജീവമാക്കിയത്.

കടകളില്‍ നിന്ന് സാധാനങ്ങളും മറ്റും വാങ്ങുമ്പോള്‍ വളരെ എളുപ്പത്തിലും വേഗത്തിലും പണമിടപാട് നടത്താവുന്ന തരത്തിലാണ് കോണ്‍ട്ാക്ടലസ് കാര്‍ഡിന്റെ സംവിധാനം. ടെര്‍മിനലില്‍ നിന്നുള്ള സിഗ്‌നല്‍ തിരിച്ചറിയുന്നതിന് ഇത്തരം കാര്‍ഡുകളില്‍ സംവിധാനം ഉണ്ടായിരിക്കും. സ്ഥാപനങ്ങളില്‍ വൈഫൈ സംവിധാനമുള്ള ടെര്‍മിന (കാര്‍ഡ് റീഡര്‍ മെഷീന്‍)ലിന്റെ നാല് സെന്റീമീറ്റര്‍ അടുത്തു വരെ ഇത്തരം കാര്‍ഡ് കാണിച്ചാല്‍  പിന്‍ നമ്പര്‍ അടക്കമുളള വിശദവിവരങ്ങള്‍ വയര്‍ലസായി കൈമാറി പണം പ്രോസസ് ചെയ്ത് അക്കൗണ്ടിലേക്ക് കൈമാറും. ആര്‍ ബി ഐയുടെ പുതിയ തീരുമാനമനുസരിച്ച് ജനുവരി ഒന്നു മുതല്‍ 5000 രൂപ വരെ ഈ വിധത്തില്‍ കൈമാറാം. ഇതു വരെ ഇത്തരം ഇടപാട് 2000 രൂപയായി നിജപ്പെടുത്തിയിരുന്നു.

കൈമോശം വന്നാല്‍ പണിയാകും

പണമിടപാട് പരിധി കൂട്ടിയതോടെ കാര്‍ഡുടമകളുടെ റിസ്‌കും കൂടി. കോണ്ടാക്ട് ലെസ് കാര്‍ഡുകള്‍ നഷ്ടപ്പെട്ട് മറ്റാരുടെയെങ്കിലും കൈകളിലെത്തിയാല്‍ പണം നഷ്ടപെടാനുള്ള സാധ്യത പിന്‍ ആവശ്യമുള്ള കാര്‍ഡുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെയാണ്. ഇത്തരം കാര്‍ഡുകളില്‍ നിന്ന് പണം കൈമാറുന്നതിന് പിന്‍നമ്പര്‍ വേണ്ട എന്നത് തന്നെ കാരണം. സാധാനങ്ങള്‍ വാങ്ങി കൗണ്ടറിലെത്തി സ്വൈപിങ് മെഷിനടുത്ത് കാണിച്ചാല്‍ പണം അക്കൗണ്ടില്‍ നിന്ന് വസൂലാക്കും.

കൈമോശം വരരുത്

കാര്‍ഡ് കൈക്കലാക്കുന്ന ആള്‍ക്ക് പിന്‍ അടക്കമുള്ള ഒരു വിവരങ്ങളും കൈമാറേണ്ടതില്ല എന്നതാണ് ഇവിടെ അപകടം. അതുകൊണ്ട് വൈഫൈ (കോണ്ടാക്ടലസ് കാര്‍ഡുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ കൈമോശം വരുന്നില്ല എന്നുറപ്പു വരുത്തേണ്ടതുണ്ട്. കാര്‍ഡുകള്‍ കഴിയുന്നതും കൈമാറാതിരിക്കുക. തന്നെയുമല്ല പെട്രോള്‍ പമ്പിലോ, ഹോട്ടലിലോ കാര്‍ഡ് കൈമാറേണ്ടി വന്നാല്‍ കൺമുന്നിൽ തന്നെയായിരിക്കാൻ ശ്രദ്ധിക്കുക.

എസ് എം എസ് അലര്‍ട്ട്

പലപ്പോഴും ബാങ്ക് എസ് എം എസ് അലര്‍ട്ടുകള്‍ തിരക്കിനിടയില്‍ നാം ശ്രദ്ധിക്കാറില്ല. ഇങ്ങനെ നമ്മുടെ കാര്‍ഡുപയോഗിച്ച്് അപരര്‍ നടത്തുന്ന പണമിടപാടുകള്‍ കൃത്യമായി മനസിലാക്കുന്നതിന് എസ് എം എസ് സന്ദേശങ്ങള്‍ സഹായിക്കും. അങ്ങനെ എന്തെങ്കിലും തരത്തിലുള്ള തട്ടിപ്പ് ശ്രദ്ധിക്കപ്പെട്ടാല്‍ ഉടന്‍ നടപടിയെടുക്കാന്‍ ഇത് ഉപകരിക്കും.

English Summary: Handle Contactless Card with Extra Care

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com