രൂപയുടെ വ്യാപാരം അതിർത്തി കടക്കുന്നു, ഇനി ഗൾഫിലേയ്ക്ക്

HIGHLIGHTS
  • യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറുകളിൽ ഒപ്പുവെച്ചത്
rs-500-indian-currency
Representative Image. Photo. Istock/Credit.Dev Manik
SHARE

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സെൻട്രൽ ബാങ്കും തമ്മിലുള്ള രണ്ട് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചതോടെ   ഗൾഫ് മേഖലയിൽ രൂപയുടെ സർകുലേഷൻ വർധിപ്പിക്കാൻ സാധിക്കുമെന്ന് കേന്ദ്ര സർക്കാർ.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഫ്രാൻസിൽ നിന്ന് മടങ്ങുന്ന വഴി ഗൾഫ് രാജ്യത്തേക്ക് ഒരു ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ കരാറുകളിൽ ഒപ്പുവെച്ചത്.

ആർബിഐയും യുഎഇ സെൻട്രൽ ബാങ്കും തമ്മിലുള്ള ആദ്യ കരാർ “അതിർത്തി കടന്നുള്ള ഇടപാടുകൾക്കായി പ്രാദേശിക കറൻസികളുടെ (രൂപയും ദിർഹവും) ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ചട്ടക്കൂട് സ്ഥാപിക്കുമെന്ന്" വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. രണ്ട് സെൻട്രൽ ബാങ്കുകൾ തമ്മിലുള്ള മറ്റ് ധാരണാപത്രം അവരുടെ "പേയ്‌മെന്റ്, സന്ദേശമയയ്‌ക്കൽ സംവിധാനങ്ങൾ" പരസ്പരം ബന്ധിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു, മന്ത്രാലയം പറഞ്ഞു.

ദേശീയ കാർഡ് സ്വിച്ചുകൾ പരസ്പരം ബന്ധിപ്പിച്ചുള്ള ആഭ്യന്തര കാർഡ് സ്കീമുകളുടെ പരസ്പര സ്വീകാര്യതയും അത്തരം സഹകരണത്തിൽ ഉൾപ്പെടും. ഈ സംവിധാനങ്ങൾ നടപ്പിലാക്കിയാൽ രണ്ടു രാജ്യങ്ങളിലെയും പൗരന്മാർക്ക് അത് ഉപയോഗപ്രദമായിരിക്കും.

കറന്‍സിയെ ശക്തിപ്പെടുത്തൽ 

റഷ്യ യുക്രൈൻ യുദ്ധം തുടങ്ങിയതിൽ പിന്നെ ഓരോ രാജ്യങ്ങളും തങ്ങളുടെ കറൻസിയെ ശക്തിപ്പെടുത്താൻ ശ്രമം നടത്തുന്നുണ്ട്. റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയ്ക്ക് ഇപ്പോൾ യുവാനിൽ പണം നല്കിത്തുടങ്ങിയതോടെ വേറെ കറൻസികളും ഇന്ത്യൻ രൂപയും ഇതിനായി ഉപയോഗിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു.

പ്രാദേശിക കറൻസികളുടെ വ്യാപാരം സംബന്ധിച്ച ധാരണാപത്രങ്ങൾക്ക് പുറമെ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-ഡൽഹിയുടെ ശാഖ അബുദാബിയിൽ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവെക്കുന്നതിനും ഇരു നേതാക്കളും സാക്ഷ്യം വഹിച്ചു. മോദിയുടെ അഞ്ചാമത്തെ യുഎഇ സന്ദർശനമായിരുന്നു ഇത്.

2022ൽ ഇന്ത്യ-യുഎഇ വ്യാപാരം 85 ബില്യൺ ഡോളറായി ഉയർന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2022-23 ലെ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയും ഇന്ത്യയുടെ രണ്ടാമത്തെ വലിയ കയറ്റുമതി ലക്ഷ്യസ്ഥാനവുമാണ് യുഎഇ.

2022 മെയ് 1ന് സിഇപിഎ പ്രാബല്യത്തിൽ വന്നതിന് ശേഷം ഉഭയകക്ഷി വ്യാപാരം ഏകദേശം 15% വർദ്ധിച്ചതായി മന്ത്രാലയം അറിയിച്ചു.

English Summary : Rupee is Going Abroad, Now in GCC


തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA